കൊലപാതകത്തിന് കാരണം ഡോക്ടറാണന്ന് പറഞ്ഞ് കേസ്സുടുക്കാതിരുന്നാൽ അത്ഭുതം ...അഡ്വ ബി ഗോപാലകൃഷ്ണൻ

തൃശൂർ :കെടുകാര്യസ്ഥതയുടെ കേളി രംഗമായി കേരള ഭരണം മാറിയതിന്റെ ഉദാഹരണങ്ങളാണ് സമീപ ദുരന്ത സംഭവങ്ങൾ. അഞ്ച് സായുധ പോലീസുകാരുടെ അകമ്പടിയിലാണ് ഒരു പ്രതി ഗവണ്മേന്റ് ആശുപത്രിയിൽ വെച്ച് ഡോക്ടറെ കുത്തി കൊല്ലുന്നത്.

സ്വന്തം രക്ഷക്ക് മുറിയടച്ച്  രക്ഷപ്പെട്ട പോലീസുകാർക്കെതിരെ സർക്കാർ എന്ത് നടപടി സ്വീകരിച്ചു. യുപിയിൽ നടന്ന സംഭവങ്ങളിൽ നടുക്കവും കുറ്റപ്പെടുത്തലും നടത്തിയ വർ ഭരിക്കുന്ന കേരളത്തിൽ അർദ്ധരാത്രിയിൽ സ്ഥിരം അക്രമ സ്വഭാവമുള്ള ഒരു പ്രതിയെ എന്തുകൊണ്ട് വിലങ്ങ് വെച്ചില്ല? ഉയർന്ന പോലിസ് ഭാഷ്യം അപഹാസ്യമാണ്.

അക്രമി വാദിയായതുകൊണ്ടാണ് വിലങ്ങ് വെക്കാതിരുന്ന തെന്നാണ് പറഞ്ഞത് . ആക്രമ സ്വഭാവമുള്ള ഒരാളെ പോലിസ് കൈയ്യൊഴിയുകയാണൊ വേണ്ടത്.? പോലീസിന്റെ കയ്യിലെ ആയുധം ആർക്ക് പാദസേവ ചെയ്യാനാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവരെയൊക്കെ പോലീസ് എന്ന് പറയാൻ പറ്റുമൊ? അല്ലങ്കിലും രാഷ്ട്രീയ അടിമകളെ തിരുകികയറ്റുമ്പോൾ അവർ മാങ്ങാ മോഷ്ടാക്കളും തീവ്രവാദികളുടെ പിമ്പുകളുമാകുന്നത് സ്വാഭാവികമാണ്.

ഈ പോലീസുകാർക്ക് ആയുധം ഉണ്ടായിട്ട് കാര്യമില്ല ആഡംബരത്തിലാണ് താത്പര്യം. അതുകൊണ്ടാണ് അവർ സ്വയം രക്ഷ നോക്കുന്നത്. ഡോ. വന്ദനയുടെ കൊലപാതകത്തിന്റെ മുഖ്യ കാരണം പോലീസിന്റെ അനാസ്ഥയാണ്. ഇത് മറച്ച് വെക്കാൻ ഉന്നത പോലീസ് ഉദ്യാഗസ്ഥർ മാറിയും മറിഞ്ഞും ന്യായങ്ങൾ ഉയർത്തുകയാണ്. നാളെ ഡോക്ടർ അക്രമിച്ചതു കൊണ്ടാണ് പ്രതി തിരികെ കുത്തിയതെന്നും ഡോക്ടർ തുന്നൽ ഇട്ടപ്പോൾ പ്രതിക്ക് വേദനിച്ചതിന് പ്രതികാരമായിട്ടാണ് പ്രതി കുത്തിയതെന്നും പറഞ്ഞ് പുതിയ പോലിസ് ഭാഷ്യം വന്നാലും അൽഭുതപ്പെടാനില്ല.

എത്ര നെറികേടിനേയും ന്യായീകരിക്കുന്നവരുടെ ഭരണമാകുമ്പോൾ എന്തും സംഭവിക്കാം എങ്ങിനേയും ന്യായികരിക്കാം. അതാണ് ഈ സംഭവ ത്തിലും കാണുന്നത്. ബഹു. ഹൈക്കോടതിയുടെ ചോദ്യം ഏറെ പ്രസക്തമാണ്. എന്തുകൊണ്ട് തോക്ക് ഉപയോഗിച്ചില്ല. പക്ഷെ ഇന്നത്ത ചില പോലീസുകാരുടെ തോക്കിൽ ഉണ്ട ഉണ്ടാകാൻ ഇടയില്ല ഈയ്യമായത് കൊണ്ട് അതും ഉരുക്കി വിറ്റ് പൈസ മേടിച്ചിട്ടുണ്ടാകാനിടയുണ്ട്.

യുപി യെ നോക്കി ചോദ്യം ഉയർത്തിയവർ ഈ കെടുകാര്യസ്ഥതക്കെതിരെ മറുപടി പറയണം. സാംസ്കാരിക നായകർ വാ പൊളിക്കണം. ഒരിക്കലും മറക്കാനാവാത്ത ഈ ക്രൂരതയിലെ കുറ്റവാളികൾക്കെതിരെ പ്രതികരിക്കണം. ഗവർന്മേന്റ് അശുപത്രിയിലെ ഒരു ലേഡി ഡോക്ടർക്ക് സംരക്ഷണം കൊടുക്കാൻ കഴിയാത്തവർക്ക് എങ്ങിനെ കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കാനാകും. ?

അഡ്വ.ബി.ഗോപാലകൃഷ്ണൻ BJP VP

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു നൂറ്റാണ്ടിനെ ആവേശം കൊള്ളിച്ച മുദ്രാവാക്യം ഇനിയില്ല

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !