തൃശ്ശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസറെ വിജിലന്‍സ് സംഘം പിടികൂടി. എരുമപ്പെട്ടി കൃഷി ഓഫീസര്‍ ഉണ്ണികൃഷ്ണന്‍ പിള്ളയാണ് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. ഭൂമി തരം മാറ്റത്തിന് റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.
തൃശ്ശൂർ ജില്ലയിലെ എരുമപ്പെട്ടി കൃഷി ഭവൻ പരിധിയിലെ പരാതിക്കാരിയുടെയും മക്കളുടെയും പേരിലുള്ള ഭൂമി തരം മാറ്റുന്നതിനായി അപേക്ഷ സമർപ്പിച്ചിരുന്നു. അപേക്ഷ പരിഗണിച്ച കൃഷി ഓഫീസര്‍ എസ് ഉണ്ണികൃഷ്ണന്‍പിള്ള സ്ഥല പരിശോധന കഴിഞ്ഞ് 25000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
ഉദ്യാഗസ്ഥന്‍ കൈക്കൂലി ചോദിച്ച വിവരം പ്രദേശത്തെ പൊതുപ്രവർത്തകന്‍ റെനോൾഡിനെ പരാതിക്കാരി അറിയിച്ചു. തുടര്‍ന്ന് റെനോൽഡിന്റെ നിർദ്ദേശ പ്രകാരം വിജിലൻസിൽ പരാതി നൽകി.
വിജിലന്‍സ് സംഘം ഫിനോഫ്തലിന്‍ പുരട്ടിയ നോട്ടുകള്‍ ഉദ്യോഗസ്ഥന് നല്‍കാന്‍ പരാതിക്കാരിയെ ഏല്‍പ്പിക്കുകയും പണം ഉണ്ണികൃഷ്ണപിള്ള കൈപ്പറ്റുമ്പോള്‍ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.
ഡിവൈഎസ്പി സി.ജി.ജിം പോൾ , ഇൻസ്‌പെക്ടർ പ്രദീപ്‌കുമാർ, എഎസ്ഐ മാരായ പ്രദീപ്‌കുമാർ, ബൈജു, സിപിഒ വിബീഷ് , സൈജു സോമൻ , ഗണേഷ്, അരുൺ, സിന്ധു, രഞ്ജിത്ത്, സുധീഷ്, ഡ്രൈവർ മാരായ ബിജു, രതീഷ്, എബി തോമസ് എന്നിവരാണ് വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.