പാലക്കാട്: അട്ടപ്പാടിയിൽ മഴയത്ത് വീട് തകർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. ഷോളയൂർ ഊത്തുക്കുഴി ഊരിലെ രങ്കനാഥനാ(28)ണ് മരിച്ചത്.
തലയ്ക്ക് പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു. ശനിയാഴ്ച്ച ഒൻപത് മണിയോടെ പെയ്ത കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. വീടിന് മതിയായ ഉറപ്പില്ലാതിരുന്നതാണ് മേൽക്കൂര തകർന്നുവീഴാൻ കാരണമായത്.
അപകടം നടന്ന ഉടനെ രംഗനാഥനെ അടുത്തുള്ള ആശുപത്രിയിലും അവിടെ നിന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്കും മാറ്റുകയും ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.