തൃക്കൊടിത്താനം: യുവാവിനെ ആക്രമിച്ച കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
തൃക്കൊടിത്താനം കോട്ടമുറി പ്ലാംചുവട് ഭാഗത്ത് എ.വി സദനം വീട്ടിൽ ( തൃക്കൊടിത്താനം അമര മാറാട്ടുകളും ഭാഗത്ത് വാടകയ്ക്ക് താമസം) തിരുമേനി.വി(36), പായിപ്പാട് ആരമല ഭാഗത്ത് മറ്റക്കാട്ട് പറമ്പിൽ വീട്ടിൽ (പായിപ്പാട് നാലുകോടി കിളിമല ഭാഗത്ത് വാടകയ്ക്ക് താമസം) പല്ലൻ പ്രതീഷ് എന്നു വിളിക്കുന്ന പ്രതീഷ് (27),
പായിപ്പാട് നാലുകോടി മാന്താനം കോളനി ഭാഗത്ത് ചെല്ലുവേലിൽ വീട്ടിൽ ആരോമൽ വിജയൻ (27) എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേർന്ന് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരത്തോടുകൂടി കിളിമല എസ്.എച്ച് സ്കൂളിന്റെ സമീപം വെച്ച് പായിപ്പാട് സ്വദേശിയായ യുവാവിനെ ആക്രമിച്ചതിനു ശേഷം കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഗുഡ്സ് ഓട്ടോ ഡ്രൈവറായ യുവാവും ഇവരും തമ്മിൽ സംഭവം നടക്കുന്നതിന് തലേദിവസം രാത്രിയിൽ വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ച എന്നോണമാണ് അടുത്തദിവസം കാറിലെത്തിയ ഇവർ യുവാവിനെ സ്കൂളിന് സമീപം വെച്ച് ആക്രമിച്ചത്.പരാതിയെ തുടർന്ന് തൃക്കൊടിത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും,ഈ കേസിലെ മറ്റു പ്രതികളായ മുക്കാടൻ വീട്ടിൽ ശ്രീലാൽ,കാട്ടുങ്കൽ വീട്ടിൽ അനീഷ് ആന്റണി, തോട്ടപ്പറമ്പിൽ വീട്ടിൽ നിജാസ് , മുണ്ടക്കൽ വീട്ടിൽ സാം സന്തോഷ് ,
പാലത്തുങ്കൽ വീട്ടിൽ സാവിയോ സെബാസ്റ്റ്യൻ ജോസഫ് എന്നിവരെ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലാണ് കൂട്ടൂ പ്രതികളായ ഇവർ കൂടി പോലീസിന്റെ പിടിയിലാകുന്നത്. തൃക്കൊടിത്താനം സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ്. ജി, എസ്.ഐ സാഗർ, എ.എസ്.ഐ ബിജുമോൻ, സി.പി.ഓ ക്രിസ്റ്റഫർ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.