കൊല്ലം : കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജി സന്ദീപിന്റെ മാനസികനില വിലയിരുത്താൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രത്യേക സെല്ലിൽ പ്രവേശിപ്പിച്ചു.
14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി ചൊവ്വാഴ്‌ച അവസാനിച്ചതിനെത്തുടർന്ന് പ്രതിയെ സെൻട്രൽ ജയിലിൽനിന്ന് ഓൺലൈനായി കോടതി മുമ്പാകെ ഹാജരാക്കി. പ്രതിയുടെ ജുഡീഷ്യൽ കസ്റ്റഡി ജൂൺ അഞ്ചുവരെ നീട്ടി.
മനോരോഗ നിർണയത്തിനായി സന്ദീപിന് വിശദപരിശോധന ആവശ്യമാണെന്ന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പരിശോധിച്ചശേഷമാണ് ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യാൻ കൊട്ടാരക്കര ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് എസ് എൻ രാജേഷ് ഉത്തരവിട്ടത്.
തുടർന്നാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.