കൊച്ചി :ഓപറേഷൻ കാവേരിയുടെ ഭാഗമായി സുഡാനിൽ നിന്നും 180 പേർ കൊച്ചിയിലെത്തി. ജിദ്ദയിൽ നിന്നുമുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്.
ഇന്നലെ 22 പേർ നാട്ടിൽ തിരിച്ചെത്തിയിരുന്നു. ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് തേജ 288 പേരെയും ഐഎൻഎസ് സുമേദ 300 പേരെയും സുഡാനിൽ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. മൂവായിരത്തോളം പേരെ സുഡാനിൽ നിന്ന് തിരികെ എത്തിക്കാനാണ് ഓപറേഷൻ കാവേരിയിലൂടെ ലക്ഷ്യമിടുന്നത്.
2400 പേരെ ഇതുവരെ തിരികെ എത്തിച്ചതായാണ് കണക്കുകൾ. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങൾ പൗരൻമാരെ ഒഴിപ്പിക്കുന്ന സാഹചര്യത്തിൽ സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.