ദില്ലി: ഒരാളെ കൊലപ്പെടുത്തുകയും നാലുപേരെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം മൂന്നു പേരെ പൊലീസ് പിടികൂടി. തെക്കുകിഴക്കൻ ദില്ലിയിലാണ് സംഭവം. ഒരു പെൺകുട്ടിയെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ജാമിയ നഗർ സ്വദേശിയായ തബീഷ് ആണ് പിടിയിലായ മൂന്നാമത്തെയാൾ. 22 വയസ്സുകാരനായ തബീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പൊലീസിന്റെ പിടിയിലായ 16കാരന്റെ മുൻ പെൺസുഹൃത്തിനെച്ചൊല്ലിയുള്ള വിഷയമാണ് പ്രശ്നങ്ങൾക്ക് കാരണം. 16കാരനുമായി പിരിഞ്ഞ പെൺകുട്ടി പിന്നീട് അദീബ് എന്നയാളുമായി പ്രണയത്തിലായി. എന്നാൽ, ഈ പയ്യൻ അദീബിനെ ഇതേച്ചൊല്ലി ഭീഷണിപ്പെടുത്തി. ഇക്കാര്യം ഒത്തുതീർപ്പാക്കാനായി അദീബ് സുഹൃത്തുക്കളായ അഫ്സൽ, മുഹമ്മദ് ഷാൻ, ശ്യാം, സഫർ എന്നിവരുമായി അവനെ കാണാൻ പോയി. അവിടെ അവനൊപ്പം തബീഷും മറ്റൊരു സുഹൃത്തുമുണ്ടായിരുന്നു. ഇരുകൂട്ടരും തമ്മിൽ വാക്തർക്കമുണ്ടാകുകയും പ്രകോപിതനായ തബീഷ് കത്തിയെടുത്ത് അദീബിനെയും സുഹൃത്തുക്കളെയും കുത്തുകയുമായിരുന്നു. എല്ലാവരുടെയും പരിക്ക് ഗുരുതരമായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ശ്യാമിന്റെ ജീവൻ രക്ഷിക്കാനായില്ല. ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തെരച്ചിലിൽ ഉത്തർപ്രദേശിൽ നിന്ന് തബീഷിനെയും പ്രായപൂർത്തിയാകാത്ത പ്രതികളെയും പിടികൂടിയത്. കൃത്യം നടത്താനുപയോഗിച്ച കത്തിയും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.