ന്യൂഡൽഹി: സി-17 ഗ്ലോബ്മാസ്റ്റർ വിമാനം വിമാനത്താവളത്തിന്റെ റൺവേയിൽ കുടുങ്ങിയതിനെ തുടർന്ന് ലേ വിമാനത്താവളത്തിലെ വിമാന സർവീസുകൾ നിർത്തിവച്ചു.
വ്യോമസേനയുടെ രക്ഷാപ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ഗതാഗത ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വിമാനം കാര്യക്ഷമത പ്രശ്‌നങ്ങൾ കാരണം റൺവേയിൽ കുടുങ്ങിയതായി വ്യോമസേനാ ഉദ്യോഗസ്ഥർ പറയുന്നു.
വിമാനം റൺവേയിൽ തടസ്സമായതോടെ മറ്റു വിമാനങ്ങളുടെ ടേക്ക് ഓഫും ലാൻഡിംഗും ബാധിച്ചു. വിമാനത്താവളത്തിലേക്കുള്ള എല്ലാ സർവീസുകളും റദ്ദാക്കി. വിമാനത്തിന്‍റെ തകരാര്‍ പരിഹരിച്ചുവരികയാണെന്നും ബുധനാഴ്ച രാവിലെയോടെ റണ്‍വേ പ്രവര്‍ത്തക്ഷമമാകുമെന്നും അധികൃതര്‍ അറിയിച്ചു.
സര്‍വീസുകള്‍ മുടങ്ങിയതോടെ ഡല്‍ഹിയില്‍ നിന്നും ലേയിലേക്ക് തിരിച്ച വിസ്താരയുടെ സര്‍വീസ് ഡല്‍ഹിയിലേക്ക് തന്നെ തിരിച്ചുവിട്ടതായി കമ്പനി ട്വീറ്റ് ചെയ്തു. മുംബൈ-ലേ ഇന്‍ഡിഗോ വിമാനവും തിരിച്ചിറക്കിയതായാണ് വിവരം.
ഡൽഹിയിൽ നിന്ന് ലേയിലേക്കുള്ള യുകെ 601 വിമാനം (DEL-IXL) ഡൽഹി വിമാനത്താവളത്തിലേക്ക് മടങ്ങുകയാണെന്ന് വിസ്താര അറിയിച്ചു. ഏറ്റവും മികച്ച രീതിയിൽ തന്നെ യാത്രക്കാരെ സഹായിക്കാൻ ശ്രമിക്കുകയാണെന്ന് ഇൻഡിഗോയും വ്യക്തമാക്കി.
സാങ്കേതിക പ്രശ്‌നങ്ങളെത്തുടർന്ന് ലേ വിമാനത്താവളം അടച്ചുപൂട്ടുകയും മറ്റ് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചില സർവീസുകൾ റദ്ദാക്കുകയും ചെയ്തു എന്ന് ചില യാത്രക്കാരും വിമാനക്കമ്പനികളും ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.