വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായ യുവതിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി.

ചേർത്തല: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായ യുവതിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി. പലിശയുൾപ്പെടെ 1,06,50,000 രൂപാ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.

ചേർത്തല കൊക്കോതമംഗലം കൂവക്കൽവീട്ടിൽ ജോസഫൈൻ ജോസഫിനാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. ഇൻഷ്വറൻസ് കമ്പനി ഒരുമാസത്തിനകം തുക നൽകണമെന്നാണ് കോടതി നൽകിയിട്ടുള്ള നിർദ്ദേശം.

ആലപ്പുഴ പ്രിൻസിപ്പൽ എംഎസി ടി ജഡ്ജ് ജോഷി ജോൺ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2017 മാർച്ച് 18 ന് ദേശീയപാതയിൽ അരൂർ കുമർത്തുപടി ക്ഷേത്രത്തിനു സമീപത്ത് വെച്ചാണ് ജോസഫൈന് അപകടം സംഭവിച്ചത്.

ജോസഫൈൻ ഓടിച്ച സ്‌കൂട്ടറിൽ മറ്റൊരു സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോസഫൈന്റെ സംസാരശേഷി നഷ്ടമാകുകയും ചെയ്തിരുന്നു. അപകടം സമയത്ത് ജോസഫൈൻ ഗർഭിണിയായിരുന്നു. ജോസഫൈന്റെ കുട്ടി പ്രസവാനന്തരം മരിക്കുകയും ചെയ്തിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !