സെർബിയ: സെൻട്രൽ ബൽഗ്രേഡിൽ ബുധനാഴ്‌ച ഒരു സ്‌കൂളിൽ ഒരു കൗമാരക്കാരൻ വെടിയുതിർത്ത് എട്ട് കുട്ടികളും ഒരു സ്‌കൂൾ ഗാർഡും കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. ആറ് കുട്ടികൾക്കും ഒരു അധ്യാപികയ്ക്കും ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ 8.40 ഓടെ വ്‌ലാഡിസ്ലാവ് റിബ്‌നിക്കർ പ്രൈമറി സ്‌കൂളിൽ വെടിവയ്പ്പ് നടക്കുന്നതായി തങ്ങൾക്ക് ഫോൺ ലഭിച്ചുവെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് നിന്നുള്ള പ്രാദേശിക മീഡിയ ദൃശ്യങ്ങളിൽ സ്‌കൂളിന് പുറത്തെ ബഹളം കാണാം, ഇതിനൊടുവിൽ പോലീസ് പ്രതിയെ അവിടെ നിന്ന് നീക്കി, തല മറച്ച ഉദ്യോഗസ്ഥർ അവനെ തെരുവിൽ പാർക്ക് ചെയ്‌തിരുന്ന കാറിലേക്ക് നയിച്ചു.
വെടിയുതിർത്തയാളെ പോലീസ് തിരിച്ചറിഞ്ഞു, പിതാവിന്റെ തോക്കുപയോഗിച്ചാണ് ഇയാൾ വെടിയുതിർത്തതെന്ന് പോലീസ് പറഞ്ഞു. അക്രമി സ്‌കൂളിലെ വിദ്യാർത്ഥിയാണെന്നും 2009ൽ ജനിച്ചയാളാണെന്നും മൊഴിയിൽ പറയുന്നു. സ്‌കൂൾ മുറ്റത്ത് വെച്ചാണ് അക്രമിയെ അറസ്‌റ്റ് ചെയ്‌തതെന്ന് പോലീസ് പറഞ്ഞു.
"അവൻ (വെടിവെച്ചയാൾ) ആദ്യം അധ്യാപികയ്ക്കും പിന്നീട് മേശക്കടിയിൽ ചാടിയ കുട്ടികൾക്കും നേരെ വെടിയുതിർത്തു," തന്റെ മകളെ ഉദ്ധരിച്ച് മിലോസെവിച്ച് പറഞ്ഞു. "അവൻ ശാന്തനായ ഒരു ആൺകുട്ടിയും നല്ല വിദ്യാർത്ഥിയുമായിരുന്നുവെന്ന് അവൾ പറഞ്ഞു." മിലോസെവിച്ച് വ്യക്തമാക്കി. ബെൽഗ്രേഡിന്റെ മധ്യ ഭാഗത്തുള്ള സ്‌കൂളിന് ചുറ്റുമുള്ള ബ്ലോക്കുകൾ പോലീസ് സീൽ ചെയ്‌തു. സെർബിയയിലെ പ്രൈമറി സ്‌കൂളുകൾക്ക് എട്ട് ഗ്രേഡുകളാണുള്ളത്.
A 14-year-old suspect in Serbia's Belgrade has killed 8 of his schoolmates and a security guard, in a rare mass shooting that has shocked the country ⤵️
— Al Jazeera English (@AJEnglish) May 4, 2023
🔗: https://t.co/L81nM7AOIe pic.twitter.com/ZFmpvbtUUJ
സെർബിയയിലും വിശാലമായ ബാൾക്കൻ മേഖലയിലും കൂട്ട വെടിവയ്പ്പുകൾ വളരെ അപൂർവമാണ്, സമീപ വർഷങ്ങളിൽ സ്‌കൂളുകളിൽ ഒന്നും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 2013ൽ ഒരു ബാൾക്കൻ യുദ്ധത്തിൽ പങ്കെടുത്ത ഒരു സൈനികൻ സെൻട്രൽ സെർബിയൻ ഗ്രാമത്തിൽ 13 പേരെ വെടിവെച്ച് കൊല്ലപ്പെടുത്തിയിരുന്നു.
1990കളിലെ യുദ്ധങ്ങൾക്ക് ശേഷം രാജ്യത്ത് അവശേഷിക്കുന്ന ആയുധങ്ങളുടെ എണ്ണത്തെക്കുറിച്ച് വിദഗ്‌ധർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന അസ്ഥിരതയും സംഘർഷങ്ങളിൽ നിന്നും ഉടലെടുക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും ഇത്തരം പൊട്ടിത്തെറികൾക്ക് കാരണമാകുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.