രാഹുൽ ഗാന്ധിക്ക് എതിരായ കേസ് അത്ര വലുതല്ല. "ഏറ്റവുമധികം ശിക്ഷ നൽകി" പിന്നിൽ എന്താണെന്ന് അന്വേഷിക്കണം: പി ജെ കുര്യൻ

പത്തനംതിട്ട: രാഹുൽ ഗാന്ധിക്ക് എതിരായ കേസ് അത്ര വലുതല്ല. ഇക്കാര്യത്തിൽ ഏറ്റവുമധികം ശിക്ഷ നൽകിയതിന് പിന്നിൽ എന്താണെന്ന് അന്വേഷിക്കണം. ഇത്രയും വലിയ ശിക്ഷ നൽകുമെന്ന് ബിജെപി പോലും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് താൻ മനസിലാക്കിയിരുന്നതെന്ന് പി ജെ കുര്യൻ പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ്ബിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടറിയേറ്റിൻ്റെ നടപടി നിയമാനുസൃതമല്ല. ഒരംഗത്തെ അയോഗ്യനാക്കാൻ ലോക്സഭാ സെക്രട്ടറിയേറ്റിന് അധികാരം നൽകുന്ന ഒരു നിയമവും ഇന്ത്യൻ ഭരണഘടനയിലില്ല. പ്രസിഡൻ്റിന് മാത്രമാണ് അതിന് അധികാരം ഉള്ളത്. കോടതി ശിക്ഷ വിധിച്ചാൽ പോലും രാഷ്ട്രപതിക്ക് മാത്രമേ അതിനുള്ള അവകാശമുള്ളൂവെന്നും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം കൂടിയായ അദ്ദേഹം പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

രാഹുൽ ഗാന്ധിക്കെതിരായ കേസ്, അതിൻ്റെ നടത്തിപ്പുകാർ ഗൗരവമായി കണ്ടില്ലെന്ന് അഭിപ്രായമുള്ളവർ ഉണ്ട്. ഈ കേസിൽ പരമാവധി ശിക്ഷ വിധിക്കുമെന്ന് ബിജെപിക്കാർ പോലും കരുതിയിരുന്നില്ല. അതിനാൽ കേസ് നടത്തിപ്പും അത്ര സീരിയസായി എടുത്തിട്ടുണ്ടാവില്ലെന്നും അത് സ്വാഭാവികമാണെന്നും പി ജെ കുര്യൻ പറഞ്ഞു. 

എംപി അല്ലാതായവർ വർഷങ്ങളോളം എംപി ക്വാട്ടേഴ്‌സിൽ താമസിക്കുന്ന രീതി നിലവിലുള്ളപ്പോൾ, തിടുക്കപ്പെട്ട് ക്വാട്ടേഴ്സിൽനിന്നു രാഹുൽ ഗാന്ധിയെ ഇറക്കിവിടാനുള്ള നടപടിയെയും പ്രെഫ. പി ജെ കുര്യൻ വിമർശിച്ചു. പാർലമെന്റിൽനിന്ന് ഒരംഗത്തെ അയോഗ്യനാക്കാൻ ലോക്സഭ സെക്രട്ടറിയേറ്റിന് അവകാശമില്ലെന്ന് രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രൊഫ. പി ജെ കുര്യൻ.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !