ജയിലില്‍ പോകണോ നിയമം അനുസരിക്കണോ എന്ന സാഹചര്യത്തില്‍ നിയമം അനുസരിക്കലാണ് നല്ലത്: ഇലോണ്‍ മസ്‌ക്‌

ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യ ദ മോദി ക്വസ്റ്റിയന്‍ എന്ന ബി.ബി.സി ഡോക്യുമെന്ററിയുടെ ഉള്ളടക്കങ്ങള്‍ ട്വിറ്റര്‍ നീക്കം ചെയ്തതിന്റെ കാരണം എന്താണെന്ന് തനിക്കറിയില്ലെന്ന് ട്വിറ്റര്‍ സി.ഇ.ഒ ഇലോണ്‍ മസ്‌ക്. ഇന്ത്യയില്‍ സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമാണെന്നും മസ്‌ക് അഭിപ്രായപ്പെട്ടു. ബി.ബി.സി ബ്രോഡ്കാസ്റ്റ് ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് മസ്‌ക് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘പ്രസ്തുത സാഹചര്യത്തെക്കുറിച്ച്‌ എനിക്ക് വലിയ ധാരണകളൊന്നുമില്ല. എന്താണ് ചില ഉള്ളടങ്ങള്‍ക്ക് ഇന്ത്യയില്‍ സംഭവിക്കുന്നത് എന്നതിനെക്കുറിച്ചും എനിക്ക് അറിവില്ല. ഇന്ത്യയില്‍ സമൂഹ മാധ്യമങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമാണ്. ഞങ്ങള്‍ക്ക് ഒരു രാജ്യത്തിന്റെ നിയമത്തെ മറികടന്ന് ഒന്നും ചെയ്യാന്‍ കഴിയില്ല,’ മസ്‌ക് പറഞ്ഞു. ‘ഞങ്ങളുടെ ആളുകള്‍ (ജീവനക്കാര്‍) ജയിലില്‍ പോകണോ അതോ നിയമം പാലിക്കണോ എന്ന ഒരു ഘട്ടം വരുമ്പോള്‍, നിയമം പാലിക്കുക എന്ന ചോയ്‌സാകും തെരഞ്ഞെടുക്കുക,’ മസ്‌ക് കൂട്ടിച്ചേര്‍ത്തു.

2002 കാലഘട്ടത്തിലാണ് ഗുജറാത്ത് കലാപം നടക്കുന്നത്. ആയിരത്തോളം മനുഷ്യരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. ഔദ്യോഗിക കണക്കിന്റെ ഇരട്ടിയോളം പേര്‍ കൊല്ലപ്പെട്ടതായും മുസ്‌ലിം വംശഹത്യ ലക്ഷ്യമിട്ടു കൊണ്ടുള്ള ഹിന്ദുത്വവാദികളുടെ ആക്രമണമായിരുന്നു ഗുജറാത്തില്‍ നടന്നതെന്നുമാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നത്. ജനുവരിയിലാണ് ബി.ബി.സി ഡോക്യുമെന്ററി ഇന്ത്യ നിരോധിക്കുന്നത്. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട അമ്പതിലധികം ട്വീറ്റുകള്‍ നീക്കം ചെയ്യാനാണ് ഇന്ത്യന്‍ ഭരണകൂടം ട്വിറ്ററിനോട് ആവശ്യപ്പെട്ടത്.

ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്‌തെങ്കിലും ഇന്ത്യ ദ മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററി മറ്റു പല സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും രാജ്യത്തുടനീളം മോദി,BJP വിരുദ്ധർ  ഇതിന്റെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. രാജ്യത്തെ പല സര്‍വകലാശാലകളിലും ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച് പ്രതിപക്ഷ  വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രദര്‍ശനം നടന്നിരുന്നു. 
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു നൂറ്റാണ്ടിനെ ആവേശം കൊള്ളിച്ച മുദ്രാവാക്യം ഇനിയില്ല

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !