കുറ്റ്യാടി: യുവതിയെ ദുരൂഹസാഹചര്യത്തിൽ ഭർത്തൃഗൃഹത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍ത്തൃമാതാവിനെയും റിമാൻഡ് ചെയ്തു. നാദാപുരം നരിക്കാട്ടേരി സ്വദേശിനി പുത്തൻപുരയിൽ അസ്മിന ദേവർകോവിൽ മരിച്ച കേസിലാണ് ഇരുവരെയും നാദാപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്.
ഭർത്താവ് കരിക്കാടൻപൊയിൽ കമ്മനക്കുന്നുമ്മൽ ജംഷീർ (36), മാതാവ് കമ്മനക്കുന്നുമ്മൽ നഫീസ (55) എന്നിവരെയാണ് നാദാപുരം ഡിവൈഎസ്പി വിവി ലതീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ശനിയാഴ്ച അറസ്റ്റ് ചെയ്തത്.
നാദാപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ജംഷീറിനെയും നഫീസയെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.
മാർച്ച് 13-നായിരുന്നു അഞ്ച് മാസം ഗർഭിണിയായ അസ്മിനയെ ഭർത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ചനിലയിൽ കണ്ടത്.
തുടക്കത്തിൽ തൊട്ടിൽപ്പാലം പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പിന്നീട് നാദാപുരം ഡിവൈഎസ്പി അന്വേഷണച്ചുമതല ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി അസ്മിന ഭർത്തൃവീട്ടിൽവെച്ച് പീഡനത്തിനിരയായതായ തെളിവുകൾ പുറത്തുവന്നിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.