സ്പെഷ്യൽ ആക്‌ഷൻ ഗ്രൂപ്പ് സബ് ഇൻസ്പെക്ടർ ഒ മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ കെ അർജുൻ, രാകേഷ് ചൈതന്യം എന്നിവരായിരുന്നു അന്വേഷകസംഘത്തിലുണ്ടായിരുന്നത്.
അമിതമായ ബൈക്ക് റൈഡ് മോഹവും ലഹരി ഉപയോഗവും ആർഭാടജീവിതവും കുട്ടികളെ വഴിതെറ്റിക്കുന്നതായി പൊലീസ്. രാത്രികാലങ്ങളിൽ വീടുവിട്ടിറങ്ങുന്ന കുട്ടികൾ മോഷ്‌ടിച്ച വാഹനങ്ങളിൽ നൈറ്റ് റൈഡ് നടത്തുകയും വഴിയിൽ കാണുന്ന മറ്റ് ബൈക്കുകൾ മോഷ്ടിക്കുകയുമാണ് പതിവ്. പൊലീസിനെ കണ്ടാൽ നിർത്താതെ അമിത വേഗത്തിൽ ഓടിച്ച് രക്ഷപ്പെടും. മോഷ്ടിച്ച വാഹനങ്ങൾ രൂപമാറ്റം വരുത്തി വ്യാജനമ്പർ വെച്ച് ഓടിക്കും. കുറച്ചുകാലം ഓടിച്ച ശേഷം കുറഞ്ഞ വിലയ്‌ക്ക് വിൽക്കും. വാഹനങ്ങളിൽ ചിലത് സ്വന്തം വീട്ടിൽ വെച്ച് പൊളിച്ചിട്ടും രക്ഷിതാക്കൾ അറിഞ്ഞില്ലെന്നതാണ് പ്രധാനം.
സമീപ കാലങ്ങളിലായി കുട്ടികൾ കൂടുതലായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഡിഐജി രാജ്‌പാൽ മീണ പറഞ്ഞു. രക്ഷിതാക്കളോട് ചോദിച്ചതിൽ കൂടുതൽ കുട്ടികളും രക്ഷിതാക്കളെ അനുസരിക്കാതെ കറങ്ങി നടക്കുന്നവരും ലഹരി ഉപയോഗിക്കുന്നവരുമാണെന്നും ഇത്തരക്കാരെ പ്രത്യേക നിരീക്ഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും രാജ്‌പാൽ മീണ പറഞ്ഞു.
അമിതമായ ബൈക്ക് റൈഡ് മോഹവും ലഹരി ഉപയോഗവും ആർഭാടജീവിതവും കുട്ടികളെ വഴിതെറ്റിക്കുന്നതായി പൊലീസ്. രാത്രികാലങ്ങളിൽ വീടുവിട്ടിറങ്ങുന്ന കുട്ടികൾ മോഷ്‌ടിച്ച വാഹനങ്ങളിൽ നൈറ്റ് റൈഡ് നടത്തുകയും വഴിയിൽ കാണുന്ന മറ്റ് ബൈക്കുകൾ മോഷ്ടിക്കുകയുമാണ് പതിവ്. പൊലീസിനെ കണ്ടാൽ നിർത്താതെ അമിത വേഗത്തിൽ ഓടിച്ച് രക്ഷപ്പെടും. മോഷ്ടിച്ച വാഹനങ്ങൾ രൂപമാറ്റം വരുത്തി വ്യാജനമ്പർ വെച്ച് ഓടിക്കും. കുറച്ചുകാലം ഓടിച്ച ശേഷം കുറഞ്ഞ വിലയ്‌ക്ക് വിൽക്കും. വാഹനങ്ങളിൽ ചിലത് സ്വന്തം വീട്ടിൽ വെച്ച് പൊളിച്ചിട്ടും രക്ഷിതാക്കൾ അറിഞ്ഞില്ലെന്നതാണ് പ്രധാനം.
സമീപ കാലങ്ങളിലായി കുട്ടികൾ കൂടുതലായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ഡിഐജി രാജ്‌പാൽ മീണ പറഞ്ഞു. രക്ഷിതാക്കളോട് ചോദിച്ചതിൽ കൂടുതൽ കുട്ടികളും രക്ഷിതാക്കളെ അനുസരിക്കാതെ കറങ്ങി നടക്കുന്നവരും ലഹരി ഉപയോഗിക്കുന്നവരുമാണെന്നും ഇത്തരക്കാരെ പ്രത്യേക നിരീക്ഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും രാജ്‌പാൽ മീണ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.