കണ്ണൂർ: മകനെ ജാമ്യത്തിൽ എടുക്കാൻ വന്ന സ്ത്രീയോട് മോശമായി പെരുമാറിയ എസ്എച്ച്ഒ സ്മിതേഷിനെ സസ്പെൻഡ് ചെയ്തു. വാഹനം ഇടിച്ചെന്നാരോപിച്ച് കസ്റ്റഡിയിൽ എടുത്ത അനിൽ കുമാർ എന്നയാളെ ജാമ്യത്തിൽ ഇറക്കാൻ വന്ന സഹോദരനോടും അമ്മയോടുമാണ് സ്മിതേഷ് മോശമായി പെരുമാറിയത്.
വനിതാ പോലീസുകാർ അടക്കം തടയാൻ ശ്രമിച്ചെങ്കിലും സി ഐ വഴങ്ങിയില്ലെന്നും അനിൽ കുമാർ നൽകിയ പരാതിയിലുണ്ട്.സംഭവ സമയത്ത് സിഐ മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സർക്കാർ വാഹനം ദുരുപയോഗം ചെയ്തത് ഉള്‍പ്പെടെയുള്ള പരാതികള്‍ സ്മതേഷിനെതിരെ മുന്‍പും ഉയർന്നിരുന്നതായിട്ടാണ് വിവരം.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ മുണ്ടും ടീഷർട്ടും ധരിച്ചെത്തിയ സിഐ ജാമ്യത്തിലിറക്കാൻ വന്ന അമ്മയെയും സഹോദരനേയും മർദ്ദിക്കുകയായിരുന്നു. ലാത്തി കൊണ്ട് വാഹനത്തിന്റെ ചില്ലും തകർത്തു. തെറി വിളിക്കുകയും മർദ്ദിക്കുകയും ചെയ്ത എസ്എച്ച് ഒ യെ വനിതാ പൊലീസും മറ്റ് ഉദ്യോഗസ്ഥരും തടയാൻ ശ്രമിചെങ്കിലും സി ഐ അതിക്രമം തുടർന്നു.ഒന്നും പറയാൻ പോലും സമ്മതിക്കാതെയായിരുന്നു മർദ്ദനമെന്നും, അമ്മയെയും സഹോദരനേയും സിഐ അക്രമിച്ചതായും അതിക്രമത്തിനിരയായ യുവാവ് പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.