225 കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ചിട്ടുള്ള 800-ഓളം ക്യാമറകളിൽ നിന്നും സർക്കാർ ഉദ്ദേശിക്കുന്നത് സ്ഥിര വരുമാനമാണെന്ന് അഡ്വക്കേറ്റ് ഷോൺ ജോർജിന്റെ ഫേസ് ബുക്ക് പോസ്റ്റ്. സർക്കാരിന്റെ ഈ ഉദ്ദേശത്തിനു നിയമം കൊണ്ട് തിരിച്ചടി നൽകണമെന്നും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം..
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം.
പ്രിയ സുഹൃത്തുക്കളെ,
വിവിധ ഇനങ്ങളിൽ നിലവിലുള്ള പിടിച്ചുപറി കൂടാതെ പുതിയതായി ഒരു പിടിച്ചുപറി കൂടി നാളെ ആരംഭിക്കുകയാണ്... നിയമലംഘനങ്ങൾക്ക് എതിരെയുള്ള ഫൈനുകളായതിനാൽ അതിനെ ഒരിക്കലും എതിർക്കാൻ സാധിക്കാത്തത് കൊണ്ട് നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യം നാളെ മുതൽ നിയമം പൂർണ്ണമായി അനുസരിക്കുക എന്നത് മാത്രമാണ്...ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ 225 കോടി രൂപ ചെലവഴിച്ച് സ്ഥാപിച്ചിട്ടുള്ള 800-ഓളം ക്യാമറയിൽ നിന്നും 40 ദിവസം കൊണ്ട് മുതൽമുടക്ക് തിരിച്ചുപിടിക്കണമെന്നും, കൂടാതെ സ്ഥിരമായി വലിയൊരു വരുമാനവുമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സർക്കാരിന്റെ ഈ ഉദ്ദേശത്തിന് നിയമം അനുസരിച്ച് കൊണ്ട് തന്നെ വേണ്ട തിരിച്ചടി നൽകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു…..
അഡ്വ ഷോൺ ജോർജ്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.