ഇടുക്കി: അരിക്കൊമ്പന് ദൗത്യം അന്തിമഘട്ടത്തിലേക്ക്. അരിക്കൊമ്പന്റെ കാലുകളില്‍ വടംകെട്ടുകയും കണ്ണുകള്‍ തുണികൊണ്ട് മൂടുകയും ചെയ്യുന്നു.
അഞ്ചു തവണ വെടിവച്ച ശേഷമാണ് അരിക്കൊമ്പന്റെ കാലുകളില്‍ വടംകെട്ടാന്‍ വനംവകുപ്പ് അധികൃതര്‍ക്ക് കഴിഞ്ഞത്. അരിക്കൊമ്പന്റെ ശരീരത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചു. അരിക്കൊമ്പനെ ഉടന്‍ ലോറിയിലേക്ക് കയറ്റുമെന്നാണ് കരുതുന്നത്.
എന്നാൽ പ്രദേശത്ത് മഴ പെയ്യുന്നതിനാൽ മയക്കുവെടി ഏറ്റെങ്കിലും ആന മയക്കം വിടാനുള്ള സാധ്യത വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു നിലവിൽ കുമിളി മംഗളാദേവി വനമേഖലയാണ് അരിക്കൊമ്പനായി സർക്കാർ തിരഞ്ഞെടുത്തിരിക്കുന്നത് സമയവും മഴയും കടുത്ത വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥരും ആശങ്കയിലാണ്. അരിക്കൊമ്പനെ കിണ്ടുപോകുന്നതിനായി വാഹനവും വനമേഖലയിൽ എത്തിക്കഴിഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.