ആലപ്പുഴ; മാവേലിക്കര വള്ളികുന്നത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 45 ലിറ്റർ കോടയും 5.2 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് കണ്ടെടുത്തു.
നൂറനാട് എക്സൈസ് ഇൻസ്പെക്ടർ അഖിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീട് റെയിഡ് ചെയ്തു പ്രതിയായ വള്ളികുന്നം സ്വദേശി പുരുഷനെ അറസ്റ്റ് ചെയ്തത്. ചാരായം വാറ്റും വിൽപനയും സംബന്ധിച്ച് ഇയാളുടെ പേരിൽ നിരവധി പരാതികൾ ലഭിച്ചിരുന്നു.
പടയണിവട്ടം ഉത്സവം പ്രമാണിച്ച് വിൽക്കാനായി തയ്യാറാക്കുകയായിരുന്ന ചാരായമാണ് ഷാഡോ സംഘത്തിൻ്റെ ശ്രമഫലമായി പിടികൂടിയത്. പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.
പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രശാന്ത് പി.ആർ, പ്രിവൻ്റീവ് ഓഫീസർ സുനിൽ കുമാർ.സി, ഗോപകുമാർ .ജി
സിവിൽ എക്സൈസ് ഓഫീസർമാരായ .പ്രവീൺ. ബി, അനു യു, അബ്ദുൽ റഫീഖ് അരുൺ.വി എക്സൈസ് ഡ്രൈവർ സന്ദീപ്കുമാർ ആർ എന്നിവരും ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.