തിരുവനന്തപുരം: വീടിന് ബോംബെറിഞ്ഞ് ഭീകാരാന്തരീക്ഷം സൃഷ്ടിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കുന്നുകഴി സ്വദേശി റൂബിന് (22), വെട്ടുകാട് സ്വദേശി സഫര്‍ (23), ബാലനഗര്‍ സ്വദേശി സിജന്(23) , പള്ളിത്തുറ സ്വദേശി അഖില്‍ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പേട്ട കരിക്കകം എറുമല ക്ഷേത്രത്തിന് സമീപം ആണ് സംഭവം. പ്രതികളുടെ ലഹരി വസ്തുക്കളുടെ ഇടപാടുമായി ബന്ധപ്പെട്ട ബാലനഗര്‍ സ്വദേശികളായ യുവാക്കളോടുള്ള വൈരാഗ്യത്തെ തുടര്‍ന്നായിരുന്നു ആക്രമണം.
ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണര്‍ ഡി.കെ.പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ പേട്ട എസ്.എച്ച്.ഒ സാബു, എസ്.ഐമാരായ സുനില്‍, രാഹുല്‍, മഹേഷ് എന്നിവരടങ്ങിയ സംഘവും വലിയതുറ പൊലീസും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.