കൊച്ചി: കാര്യക്ഷമതയില്ലാത്ത കെ.എസ്.ആർ.ടി.സി.യിലെ ശമ്പളം നൽകാൻ ബാധ്യതയില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. മാറ്റങ്ങളോട് ജീവനക്കാർ മുഖംതിരിക്കുകയാണെന്നും ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ദക്ഷിണേന്ത്യയിലെ ഏറ്റവും കാര്യക്ഷമമല്ലാത്ത ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷനാണ് കെഎസ്ആര്‍ടിസിയെന്ന് സർക്കാർ.
കാര്യക്ഷമമല്ലാത്ത കോര്‍പ്പറേഷനു കീഴിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ബാധ്യതയില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ശമ്പളവിതരണത്തിന്റെ ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹർജിയിലാണ് മറുപടി സത്യവാങ്മൂലം നൽകിയിരിക്കുന്നത്.
ഫെബ്രുവരി 22 വരെയുളള കണക്കനുസരിച്ച് സാമ്പത്തികവർഷത്തിൽ 1315.005 കോടി രൂപയുടെ സഹായം കെ.എസ്.ആർ.ടി.സി.ക്ക് നൽകിയിട്ടുണ്ട്. ശമ്പളമടക്കം നൽകാനായി ഇതിനുപുറമേ 50 കോടിയും എല്ലാമാസവും നൽകുന്നുണ്ട്. പെൻഷൻ നൽകാനായി 62.67 കോടിയും ഈ മാസം അനുവദിക്കുന്നുണ്ട്. കോവിഡ്കാലത്ത് സഹായംനൽകിയതിന്റെ പേരിൽ എന്നും ഇത് വേണമെന്ന് അവകാശപ്പെടാനാകില്ല. ഇത് സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ വിഷയമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.