ബെല്‍ഫാസ്ററ്: ഗുഡ് ഫ്റൈഡേ കരാറിന്റെ 25ാം വാര്‍ഷികം വടക്കന്‍ അയര്‍ലന്‍ഡ് ആചരിച്ചു. ആയിരക്കണക്കിനാളുകളുടെ കുരുതിക്കിടയാക്കിയ സായുധ കലാപത്തിന് അറുതിവരുത്തിയ കരാറാണ് ഗുഡ് ഫ്റൈഡേ കരാര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.
ദശാബ്ദങ്ങള്‍ നീണ്ട രക്തരൂഷിത കലാപം അവസാനിപ്പിച്ച 1998ലെ കരാറിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് അമേരിക്കയായിരുന്നു. ഇതിനു നന്ദിസൂചകമെന്നോണം, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ആഘോഷ പരിപാടികളില്‍ മുഖ്യാതിഥിയായി ക്ഷണിച്ചുവരുത്തിയിരുന്നു.
ബൈഡന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി കൂടിക്കാഴ്ചയും നടത്തി. വടക്കന്‍ അയര്‍ലന്‍ഡിലെ അഞ്ച് പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ബൈഡന്റെ പൂര്‍വികര്‍ അയര്‍ലന്‍ഡില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയവരാണ്. അയര്‍ലന്‍ഡിലെ തന്റെ ബന്ധുക്കളുമായും നാലു ദിവസത്തെ സന്ദര്‍ശനത്തിനിടെ ബൈഡന് കൂടിക്കാഴ്ച നടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.