കാപ്പാട്: നേരത്തെ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാള്‍ ട്രെയിനില്‍ തീവെപ്പ് നടത്തിയ കേസിലെ പ്രതിയല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.
മംഗളൂരുവിലെ കോളേജില്‍ പോകാനായാണ് ആ സമയത്ത് അവിടെ എത്തിയതെന്നും സുഹൃത്താണ് തന്നെ സ്കൂട്ടറില്‍ വിളിക്കാനെത്തിയതെന്നുമായിരുന്നു വിദ്യാര്‍ഥിയുടെ പ്രതികരണം.
''ഞാന്‍ 12.15-ന്റെ ട്രെയിനിന് മംഗലാപുരത്തേക്ക് വരാന്‍ ഫ്രണ്ടിനെ കാത്തുനിന്നതാണ്. രാവിലെ ഞാന്‍ ഇവിടെ എത്തി, ക്ലാസ് കഴിഞ്ഞ് നോക്കുമ്പോള്‍ ഞാനാണ് ട്രെയിന്‍ കത്തിച്ചതെന്നാണ് പ്രചരിക്കുന്നത്. ഒരുകാര്യവുമില്ലാതെ എന്തൊക്കെയോ ആണ് പറഞ്ഞത്. ഞാന്‍ കാര്യം വീട്ടില്വിളിച്ചുപറഞ്ഞു. അവര്‍ കോണ്ടാക്ട് ചെയ്തിരുന്നു.ഫ്രണ്ട്സാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. എന്നെ കൊണ്ടുവിടാന്‍ വന്നവനും വീഡിയോ അയച്ചുതന്നിരുന്നു. ടെന്‍ഷനൊന്നും ആയില്ല. ഞാനല്ല ചെയ്തത്. അതിനാല്‍ ഞാന്‍ ടെന്‍ഷന്‍ അടിക്കേണ്ടല്ലോ''- വിദ്യാര്‍ഥി പറഞ്ഞു
പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാള്‍ കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥിയാണെന്നാണ് മണിക്കൂറുകള്‍ക്ക് ശേഷം അന്വേഷണസംഘം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ഈ വിദ്യാര്‍ഥി പിന്നീട് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.