യുകെയിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളം ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികളെ നോട്ടമിടുന്നത് മലയാളികള്‍ ഉള്‍പ്പെടെ സമീപപ്രദേശങ്ങളിൽ ഉള്ള ഇന്ത്യക്കാര്‍ക്ക് ആശ്വാസമാകുന്നു. ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികളെ കുറഞ്ഞ ചെലവില്‍ വരവേല്‍ക്കാന്‍ ഗാറ്റ്‌വിക്ക് ഐര്പോര്ട്ട് ഒരുങ്ങി കഴിഞ്ഞു. ഇന്ത്യയിലേക്ക് സര്‍വ്വീസ് നടത്തുന്ന ഇന്ത്യന്‍ കമ്പനികളെ മികച്ച ഓഫറുകള്‍ നല്‍കി ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് നടത്തിക്കാനുള്ള ശ്രമങ്ങളാണ് ഈ മാറ്റത്തിന് വഴിയൊരുക്കുന്നത്.ഹീത്രൂവിനെ മറികടന്ന് കൂടുതല്‍ ഇന്ത്യന്‍ വിമാന കമ്പനികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ഗാറ്റ്‌വിക്ക് വിമാനത്താവളം പ്രതീക്ഷിക്കുന്നത്. ഓരോ യാത്രക്കാര്‍ക്കും ഹീത്രൂവിനെ അപേക്ഷിച്ച് 50% ചെലവ് കുറവാണ് ഗാറ്റ്‌വിക്കില്‍. അതേസമയം യുകെയില്‍ ഇന്ത്യന്‍ വിമാനകമ്പനികളുടെ പ്രധാന കേന്ദ്രം ഇപ്പോഴും ഹീത്രൂവാണ്.
ഇന്ത്യയില്‍ നിന്നും യുകെയിലേക്കുള്ള വിമാനങ്ങളില്‍ 60 ശതമാനവും അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ഹബ്ബുകളായ ദുബായ്, അബുദാബി, ദോഹ, ഫ്രാങ്ക്ഫര്‍ട്ട് തുടങ്ങിയ ഇടങ്ങള്‍ വഴിയാണ്. ഇത് നേരിട്ട് യുകെയിലേക്ക് മാറ്റുകയാണ് പ്രധാന ലക്ഷ്യം.യൂറോപ്പിലെ ഏറ്റവും തിരക്കേറിയ എട്ടാമത്തെ വിമാനത്താവളം കൂടിയാണ് ഗാറ്റ്‌വിക്ക്. എയര്‍ ഇന്ത്യക്ക് പുറമെ ഇന്‍ഡിഗോ സര്‍വ്വീസുകള്‍ ആകര്‍ഷിക്കാനും ഗാറ്റ്‌വിക്ക് ശ്രമം നടത്തുകയാണെന്ന് എയര്‍പോര്‍ട്ട് ചീഫ് കൊമേഴ്‌സ്യല് ഓഫീസര്‍ ജോന്നാഥന്‍ പൊള്ളാര്‍ഡ് വ്യക്തമാക്കി.
അയർലണ്ട് മലയാളികൾക്കും യൂറോപ്പിലെ മറ്റ് മലയാളികൾക്കും മറ്റ് ഇന്ത്യൻ എയർ പോർട്ടുകളിലേയ്ക്കും ഉള്ള ഈ അവസരം പ്രയോജനപ്പെടുത്താം. മറ്റു സെർവീസുകളെ അപേക്ഷിച്ചു ഇനിയും മെച്ചപ്പെടാനുണ്ടെങ്കിലും ഇപ്പോഴത്തെ ഈ കൂടിയ നിരക്ക് വർദ്ധനയിൽ മറ്റു എയർ ലൈനുകളെ അപേക്ഷിച്ചു ലാഭവും ഇടയ്ക്ക് ദുബായ് അല്ലെങ്കിൽ അബുദാബി എയർപോർട്ട് വഴി കുട്ടികളുമായുള്ള ഓട്ടത്തിനും ഇത് ഭാവിയിൽ അറുതി വരുത്തും. നെടുമ്പാശ്ശേരി എയർപോർട്ടും ഈ പുതിയ സെർവീസുകളെ വളരെ അധികം സ്വാഗതം ചെയ്യുന്നു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.