കൊല്ലപ്പെട്ട അധ്യാപികയായ യുവതിയുടെ മരണം തലയ്ക്കേറ്റ അടിയും ആന്തരിക രക്തസ്രാവവും

ഇടുക്കി: കാഞ്ചിയാറ്റിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട അധ്യാപികയായ യുവതിയുടെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് . അടിയേറ്റ് ആന്തരിക രക്‌തസ്രാവമുണ്ടായതാണ് മരണത്തിലേയ്ക്ക് എത്തിച്ചത്. അതേ സമയം യുവതിയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന ഭർത്താവ് ബിജേഷിനായുള്ള അന്വേഷണം ഊർജിതമായി തുടരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച്ച വൈകിട്ടാണ് കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ വത്സമ്മയെന്ന അനുമോളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. ഈ സമയം ബിജേഷിനെ കാണാതെയുമായി. ഇതാണ് കൊലപാതകമാണെന്ന സംശയത്തിലേയ്ക്ക് എത്തിച്ചത്. കഴിഞ്ഞ 17 ന് രാത്രിയിലാകാം കൊലപാതകം നടന്നത് എന്നാണ് പുറത്ത് വരുന്ന വിവരം. അന്നാണ് അനുമോൾ അവസാനമായി ബന്ധുക്കളോട് സംസാരിച്ചത്. അതേ സമയം കൊലപാതകിയെന്ന് സംശയിക്കുന്ന ഭർത്താവ് ബിജേഷിനായുള്ള അന്വേഷണം ഊർജിതമാക്കി. ഇയാളുടെ മൊബൈൽ ഫോൺ കുമളിയിൽ അട്ടപ്പള്ളത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ഇന്നലെ രാവിലെ സബ് കളക്ടർ അരുൺ എസ് നായരുടെ സാന്നിധ്യത്തിലാണ് ഇൻക്വസ്‌റ്റ്‌ നടപടികൾ പൂർത്തിയാക്കിയത്. തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ ഫോറൻസിക് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്, മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടായിരുന്നതായാണ് വിലയിരുത്തൽ. അടിയേറ്റത് മൂലം ആന്തരിക രക്തസ്രാവമുണ്ടായതായും റിപ്പോർട്ടിലുണ്ടെന്ന് പോലീസ് പറഞ്ഞു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !