വെള്ളരിക്കുണ്ട് : ടൗണിൽ ബുധനാഴ്ച വൈകീട്ട് വിൽപ്പനനടത്തിയ മീനിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ സംഘടിച്ചെത്തി അടപ്പിച്ച മീൻ കട വീണ്ടും തുറന്നു.
നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് അധികൃതരും പഞ്ചായത്ത് അധികൃതരും പോലീസും എത്തി കട വീണ്ടും അടപ്പിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മീൻ കട തുറന്ന് പ്രവർത്തിക്കരുതെന്ന് രേഖമൂലമുള്ള അറിയിപ്പും നൽകി.
പുതിയ ബസ്‌സ്റ്റാൻഡിനോടുചേർന്ന് പുറമ്പോക്കിൽ ഷെഡ് കെട്ടി മീൻ വിൽപ്പന നടത്തിയിരുന്ന വിനീഷ് വെട്ടുകാട്ടിലിന്റെ കടയാണ് അടപ്പിച്ചത്. ഇവിടെനിന്ന് കഴിഞ്ഞദിവസം കാറളത്തെ വട്ടമല ജോസ് വാങ്ങിയ ഓല മീൻ കഷണങ്ങളിലാണ് പുഴുക്കളെ കണ്ടത്. ഇതേത്തുടർന്ന് നാട്ടുകാർ രാത്രിതന്നെ സംഘടിച്ചെത്തുകയും പോലീസെത്തി കട അടപ്പിക്കുകയുംചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.