ഭൂകമ്പസമയത്ത് ജീവൻ രക്ഷിക്കാൻ സ്വീകരിക്കാവുന്ന ചില ഫലപ്രദമായ നടപടികൾ എന്തൊക്കെയാണെന്ന് നോക്കാം.

ഡൽഹിയിൽ ഉൾപ്പടെ ഉത്തരേന്ത്യയിൽ ഒട്ടാകെ അതിശക്തമായ ഭൂചലനമാണ് ഇന്നലെ രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഡൽഹി കൂടാതെ ജമ്മു കശ്മീർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവടങ്ങളിലും അനുഭവപ്പെട്ടിരുന്നു. എവിടെയും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു ദുരന്തമാണ് ഭൂകമ്പം.


ഒരുപരിധിവരെ ഇത് മുൻകൂട്ടി മനസ്സിലാക്കുന്നതും എളുപ്പമല്ല. ഭൂചലനത്തെ തുടർന്ന് ജനങ്ങളിൽ പരിഭ്രാന്തി പടർന്നിരിക്കുകയാണ്. ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങളെ നിസ്സാരമായി കാണരുതെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഭൂകമ്പം മൂലമുള്ള നാശനഷ്ടങ്ങൾ കുറയ്ക്കാനുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. അതിനാൽ, ഭൂകമ്പസമയത്ത് ജീവൻ രക്ഷിക്കാൻ സ്വീകരിക്കാവുന്ന ചില ഫലപ്രദമായ നടപടികൾ എന്തൊക്കെയാണെന്ന് നോക്കാം.

1)  ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടാൽ വീടിനുള്ളിലോ ഏതെങ്കിലും കെട്ടിടത്തിനുള്ളിലോ ആണെങ്കിൽ ഉടൻ തന്നെ തുറന്ന സ്ഥലത്തേക്ക് മാറണം. വലിയ കെട്ടിടങ്ങൾ, വൈദ്യുത തൂണുകൾ, മരങ്ങൾ എന്നിവയിൽ നിന്ന് അകലം പാലിക്കുക.

2) തുറസായ സ്ഥലം വളരെ അകലെയാണെങ്കിലോ നിങ്ങൾക്ക് എത്താൻ സാധിക്കുന്നിടത്തല്ലെങ്കിലോ കട്ടിലിനടിയിലോ മേശയ്ക്കടിയിലോ കമഴ്ന്ന് കിടക്കണം.

3) ഭൂകമ്പം ഉണ്ടാകുമ്പോൾ ഫാൻ, ജനൽ, അലമാരകൾ, ഭാരമുള്ള വസ്തുക്കൾ എന്നിവയിൽ നിന്ന് അകന്നു നിൽക്കുക. ഇവ വീണ് പരിക്കേൽക്കാനുള്ള സാധ്യത ഏറെയാണ്.

4) ഭൂകമ്പം ഉണ്ടായാൽ കെട്ടിടങ്ങളിൽ നിന്ന് പുറത്തിറങ്ങാൻ ഒരിക്കലും ലിഫ്റ്റ് ഉപയോഗിക്കരുത്. പടികൾ ഉപയോഗിക്കുക.

5)  കട്ടിൽ, മേശ തുടങ്ങിയ ഭാരമുള്ള ഫർണിച്ചറുകൾക്ക് താഴെയിറങ്ങി അവയിൽ മുറുകെ പിടിക്കുക.

6) ഭാരമുള്ള വസ്തുക്കൾ ഒന്നും കണ്ടില്ലെങ്കിൽ, ബലമുള്ള ഒരു ഭിത്തിയോട് ചേർന്നിരുന്ന് ശിരസ്സും കൈകളും മറ്റും ബലമുള്ള വസ്തുക്കളോ കട്ടിയുള്ള പുസ്തകമോ കൊണ്ട് മൂടി മുട്ടുകുത്തി ഇരിക്കുക.

ഇന്നലെ മാർച്ച് 21, ചൊവ്വാഴ്ച രാത്രി 10.20നും 10.26നും ഇടയ്ക്കാണ് ഭൂചലനമുണ്ടായത്. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. പാകിസ്ഥാനിലും അഫ്​ഗാനിസ്ഥാനിലുമായി 11 മരണം റിപ്പോർട്ട് ചെയ്തു. 300ൽ അധികം പേർക്ക് പരിക്കേറ്റു. നിരവധി കെട്ടിടങ്ങൾ തകർന്നു വീണതായും റിപ്പോർട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിൽ നിന്നും 90 കിലോമീറ്റർ മാറിയാണ് പ്രഭവകേന്ദ്രം എന്നാണ് വിവരം. 

പ്രകമ്പനം അനുഭവപ്പെട്ടതിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വന്നു കഴിഞ്ഞു. കഴിഞ്ഞ ആറ് മാസത്തിനിടെ ഉണ്ടായ ഭൂചലനങ്ങളിൽ വെച്ച് ഏറ്റവും ശക്തമായ പ്രകമ്പനമാണ് ഇന്നലെയുണ്ടായതെന്നാണ് വിവരം. പ്രകമ്പനം മൂന്ന് സെക്കൻഡ് നീണ്ടുനിന്നുവെന്നാണ് റിപ്പോർട്ട്. പ്രകമ്പനം ഏറെ നേരം നീണ്ടുനിന്നതോടെ പരിഭ്രാന്തരായ ജനം കെട്ടിടങ്ങളിൽ നിന്ന് ഇറങ്ങി തുറസായ സ്ഥലങ്ങളിലേക്ക് മാറി. പരിഭ്രാന്തിക്ക് അയവുണ്ടായതായാണ് വിവരം. ചിലയിടങ്ങളിൽ മൊബൈൽ നെറ്റ്വർക്ക് നഷ്ടപ്പെട്ടിരുന്നതായും റിപ്പോർട്ടുണ്ട്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !