സേവന-വേതന വ്യവസ്ഥകള്‍ അംഗീകരിച്ച് നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് സാക്ഷരതാ പ്രേരക്മാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരം നാല് മാസം പിന്നിടുന്നു.

 തിരുവനന്തപുരം: സേവന-വേതന വ്യവസ്ഥകള്‍ അംഗീകരിച്ച് നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് സാക്ഷരതാ പ്രേരക്മാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന സമരം നാല് മാസം പിന്നിടുന്നു. മന്ത്രിമാരുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെ ചില ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടു. എങ്കിലും ഉത്തരവ് രേഖാമൂലം നല്‍കണമെന്നും കാലാനുസൃതമായുള്ള ശമ്പള വിതരണത്തില്‍ തീരുമാനം ഉണ്ടാകണമെന്നുമാണ് സാക്ഷരത പ്രേരക്മാരുടെ ആവശ്യം.

സാക്ഷരതാ പ്രേരക്മാരുടെ തദ്ദേശ വകുപ്പിലേക്കുള്ള പുനര്‍വിന്യാസ ഉത്തരവിറങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും സേവന-വേതന വ്യവസ്ഥകള്‍ അംഗീകരിച്ച് നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സെക്രട്ടറിയേറ്റിന് മുന്‍പില്‍ പ്രേരക്മാര്‍ അനിശ്ചിത കാല സത്യാഗ്രഹ സമരം തുടങ്ങിയത്. തദ്ദേശവകുപ്പിലേക്കുള്ള പ്രേരക് പുനര്‍വിന്യാസ ഉത്തരവ് നടപ്പിലാക്കുക, പ്രേരക്മാര്‍ക്കുള്ള വേതനം തദ്ദേശ സ്ഥാപനങ്ങള്‍ വഴി ലഭ്യമാക്കുക, സാക്ഷരതാ മിഷന്‍ നിര്‍ത്തലാക്കിയ പ്രേരക്മാരുടെ ഇന്‍ഷുറന്‍സ് സ്‌കീം പുനഃസ്ഥാപിക്കുക തുടങ്ങി ആറോളം ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. എന്നാല്‍ വിഷയത്തിൽ മന്ത്രിമാരുമായി ചർച്ചചെയ്തു 

ആവശ്യപ്പെട്ട പല കാര്യങ്ങള്‍ക്കും അംഗീകാരം ലഭിക്കുകയും ചെയ്തു. എന്നാല്‍ കാലോചിതമായ വര്‍ധനവോടെ വേതനം ലഭ്യമാക്കണമെന്ന ആവശ്യത്തില്‍ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. ശമ്പളം സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം മന്ത്രിമാര്‍ നല്‍കിയ വാഗ്ദാനം രേഖയായി നല്‍കിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളുവെന്നും പ്രേരക്മാര്‍ അറിയിച്ചു


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !