കണ്ണൂര്‍ : വീടിന്റെ അടുക്കള തോട്ടത്തില്‍ കഞ്ചാവുചെടി വളർത്തിയ നിലയിൽ. ചെടികള്‍ എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. കൂത്തുപറമ്പ് കൈതേരി കപ്പണ ഭാഗത്ത് വീടിനോട് ചേര്‍ന്നുള്ള അടുക്കള തോട്ടത്തില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നതായി രഹസ്യ വിവരം ലഭിച്ച് പരിശോധിച്ചപ്പോഴാണ് കഞ്ചാവുചെടി കണ്ടെത്തിയത്. പരിശോധനയ്ക്കിടെ പ്രതി പി വി സിജിഷ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ നേരത്തെയും കഞ്ചാവു കേസിൽ പിടിയിൽ ആയിട്ടുണ്ട്.
കൂത്തുപറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ചുമതല വഹിക്കുന്ന പിണറായി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സുബിന് രാജും സംഘവുമാണ് പരിശോധന നടത്തിയത്. അടുക്കളത്തോട്ടത്തില്‍ 84, 65, 51 സെന്റീമീറ്ററുകള്‍ വീതം നീളമുള്ള മൂന്ന് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. ഒറ്റനോട്ടത്തില്‍ കഞ്ചാവ് ചെടി മനസിലാവാതിരിക്കാന്‍ സമാനരീതിയിലുള്ള പാവലും തക്കാളി ചെടികളും സമീപത്ത് നട്ടുവളര്‍ത്തിയിരുന്നു. ഞായറാഴ്ച രാവിലെയോടെയാണ് പരിശോധന നടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.