അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ ചികിത്സിച്ചത് സെക്യൂരിറ്റി ജീവനക്കാരൻ. ആശുപത്രി ജീവനക്കാരുടെ ​അനാസ്ഥയ്‌ക്കെതിരെപ്രതിഷേധവുമായി നിരവധി പേർ

 തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ ചികിത്സിച്ചത് സെക്യൂരിറ്റി ജീവനക്കാരൻ. ബൈക്ക് അപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച മഞ്ച പേരുമല സ്വദേശി രഞ്ജിത് ലാലിനെയാണ് സെക്യൂരിറ്റി ജീവനക്കാരൻ ചികിത്സിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ആശുപത്രി ജീവനക്കാരുടെ ​അനാസ്ഥയ്‌ക്കെതിരെ നിരവധി പേർ ആണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.എന്നാൽ, പരിക്കേറ്റു വന്ന ആളെ വിദഗ്‌ദ്ധ ചികിത്സ നൽകിയ ശേഷം സെക്യൂരിറ്റി ജീവനക്കാരൻ സഹായിച്ചെന്ന് ആണ്‌ അധികൃതർ പറയുന്നത്.

ഇതിന്‌ മുന്‍പും നെടുമങ്ങാട് ജില്ലാ ആശുപത്രിക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. ഫാനുകൾ പ്രവർത്തന രഹിതമായ സർജറി വാർഡിലേക്ക് വീട്ടിൽ നിന്ന് ഫാനെത്തിച്ച രോഗിയിൽ നിന്ന് വൈദ്യുതി ചാർജ് വാങ്ങിയിരുന്നു. ടേബിൾ ഫാൻ ഉപയോഗിച്ചതിന് വാടക ഇനത്തിൽ രണ്ട് ദിവസത്തേക്ക് 100 രൂപയാണ് ഇവർ വാങ്ങിയത്. ഇതും വലിയ വിവാദത്തിലേക്ക് വഴി വെച്ചിരുന്നു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !