കൊച്ചി: ലോക സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന, ഓസ്ട്രേലിയ ആസ്ഥാനമായ സംഘടനയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് പീസ് പുറത്തുവിട്ട റിപ്പോര്‍ട്ട് കണ്ട് താന്‍ കരഞ്ഞുപോയെന്ന് രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍.
ഒരു ദശാബ്ദത്തിലേറെയായി ഈ സംഘടനയാണ് ഗ്ലാബല്‍ ടെററിസം ഇന്‍ഡക്സ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്. അവരുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ 2022ലെ ഏറ്റവും അപകടകാരികളായ 20 ഭീകരസംഘടനകളുടെ പട്ടികയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയും ഉള്‍പ്പെട്ടിരിക്കുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയിരിക്കുന്നത്.
ന്റമ്മച്ചീ…‘ലോക സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന, ഓസ്ട്രേലിയ ആസ്ഥാനമായ സംഘടനയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് പീസ്. ഒരു ദശാബ്ദത്തിലേറെയായി അവര്‍ പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടാണ് ഗ്ലോബല്‍ ടെററിസം ഇന്‍ഡക്സ്. അവരുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ 2022ലെ ഏറ്റവും അപകടകാരികളായ 20 ഭീകരസംഘടനകളുടെ ഒരു പട്ടികയുണ്ട്. പന്ത്രണ്ടാമത്തെ സംഘടനയുടെ പേര് വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞുപോയി!’ എന്ന് ശ്രീജിത്ത് ഫേസ്ബുക്കിൽ കുറിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.