തൃശൂർ: ആളൂരിൽ അച്ഛനും മകനും മരിച്ച നിലയിൽ. ആളൂർ സ്വദേശി ബിനോയ്, രണ്ടര വയസുള്ള മകൻ അഭിജിത്ത് കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബിനോയ് തൂങ്ങിമരിക്കുകയായിരുന്നു. മകന്റെ മൃതദേഹം സമീപത്തെ ബക്കറ്റിൽ ആയിരുന്നു ഉണ്ടായിരുന്നത്.
മകനെ കൊലപ്പെടുത്തിയ ശേഷം ബിനോയ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഉറക്കത്തിലായിരുന്ന ബിനോയുടെ ഭാര്യ, രാവിലെ എഴുന്നേറ്റപ്പോഴാണ് സംഭവം അറിയുന്നത്. കൊല്ലപ്പെട്ട അർജുൻ ബിനോയുടെ രണ്ടാമത്തെ മകനാണ്. ഇവർക്ക് ഒമ്പത് വയസുള്ള ഒരു മകൻ കൂടിയുണ്ട്.
കുറേക്കാലം പ്രവാസി ആയിരുന്ന ബിനോയ് നാട്ടിൽ തിരിച്ചെത്തിയ ശേഷം ലോട്ടറി കച്ചവടം ചെയ്തായിരുന്നു കുടുംബത്തെ നോക്കിയിരുന്നത്. സാമ്പത്തിക പ്രശ്നങ്ങളെ കൂടാതെ ആരോഗ്യ പ്രശ്നങ്ങളും ഇയാളെ അലട്ടിയിരുന്നു. രണ്ടര വയസുകാരനായ മകന് സംസാരശേഷി കുറവാണെന്ന് അടുത്തിടെ ഡോക്ടർമാർ അറിയിച്ചു. ഇതിന് ശേഷം ബിനോയ് ആകെ വിഷമത്തിലായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.