കൊച്ചി: പറവൂരിൽ അമ്മായിയമ്മയും മരുമകളും മരിച്ച സംഭവത്തിൽ വഴിത്തിരിവ്. അമ്മായിമ്മയെ കൊന്ന് മരുമകൾ ജീവനൊടുക്കിയതാണെന്ന് പൊലീസ് വ്യക്തമാക്കി. പറവൂർ കോണ്ടോട്ടിൽ പരേതനായ സതീശന്‍റെ അമ്മ സരോജിനി (94), സതീശന്‍റെ ഭാര്യ അംബിക (59) എന്നിവരെയാണ് മരിച്ച നിലയിൽ ഇന്നു രാവിലെ കണ്ടെത്തിയത്. ഇവർ രണ്ടു പേരും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്.
അംബികയെ തൂങ്ങി മരിച്ച നിലയിലും സരോജിനിയെ മുറിയിൽ മരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. സരോജിനിയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം മരുമകൾ അംബിക തൂങ്ങി മരിച്ചതാണെന്ന് പൊലീസ് പറയുന്നു. അംബികയുടെ ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് കാരണമായതെന്നാണ് നിഗമനം.സരോജിനിയുടെ മകൻ സതീശൻ നാല് വർഷം മുമ്പ് മരിച്ചിരുന്നു. സതീശന്റെ മകൻ സബിൻ അഞ്ചുവർഷം മുമ്പും മരിച്ചിരുന്നു.
ചൊവ്വാഴ്ച രാവിലെ ഇരുവരെയും വീടിന് പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് അയൽവാസികളാണ് ബന്ധുക്കളെ വിവരമറിയിച്ചത്. ബന്ധുക്കളെത്തി വീടിനകത്ത് പരിശോധന നടത്തിയപ്പോഴാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു സരോജിനിയുടെ മൃതദേഹം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.