ദില്ലി:രാജ്യത്തെ പതിനൊന്നാമത് വന്ദേഭാരത് എക്സ്പ്രസ് അടുത്ത മാസം മുതൽ സർവീസ് ആരംഭിക്കും. ഭോപ്പാലിലെ റാണി കമലാപതി റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കും.
ന്യൂഡൽഹിക്കും ഭോപ്പാലിനും ഇടയിലാണ് പതിനൊന്നാമത് വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുക. 7.4 മണിക്കൂറിനുള്ളിൽ 708 കിലോമീറ്റർ ദൂരം വരെയാണ് ഇവ സഞ്ചരിക്കുക. അത്യാധുനിക സൗകര്യങ്ങളോടെയാണ് വന്ദേഭാരത് എക്സ്പ്രസുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
യാത്രക്കാർക്ക് കൂടുതൽ വേഗതയേറിയതും, സൗകര്യപ്രദവുമായ യാത്രാ അനുഭവം പ്രധാനം ചെയ്യുന്നുവെന്നതാണ് വന്ദേഭാരത് എക്സ്പ്രസുകളുടെ പ്രധാന സവിശേഷത. ഇവ ടൂറിസം മേഖലയുടെ ഉന്നമനത്തിനും, സാമ്പത്തിക വികസനത്തിനും ഏറെ സഹായിക്കുന്നുണ്ട്.
സംസ്ഥാനത്തെ നാലാമത്തെ വന്ദേഭാരത് ട്രെയിനാണ് ഭോപ്പാൽ ഡൽഹി- എക്സ്പ്രസ്. ഉടൻ തന്നെ ന്യൂഡൽഹി- ജയ്പൂർ മേഖലയിലേക്കുള്ള വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കൂടാതെ, അടുത്ത മാസം മുതൽ ദക്ഷിണ റെയിൽവേയിലെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസും സർവീസ് ആരംഭിക്കുന്നതാണ്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.