അറക്കുളം: വാഹനാപകടത്തിൽ യുവാവ് മരിച്ചു. അറക്കുളം മൈലാടിക്ക് സമീപം ബൊലേറോ തോട്ടിലേക്ക് വീണ് ഒരാൾ മരിച്ചു. ഒരാൾക് പരിക്ക്. പ്രവിത്താനം സ്വദേശി വട്ടമറ്റത്തിൽ ജിത്തു ജോർജ് (28) ആണ് മരിച്ചത്. സഹായാത്രികൻ രാമപുരം സ്വദേശി ജോസ് വിനു സാരമായി പരുക്കേറ്റു.
പാലാ വിസിബിലെ ജീവനക്കാരായ ഇവർ ചെറുതോണി ഓഫീസിൽ പോയി തിരിച്ച് വരുമ്പോൾ അറക്കുളം മൈലാടിയിൽ വച്ചു, ബുധനാഴ്ച വൈകിട്ട് 6 മണിയോടു കൂടെ ഇവർ സഞ്ചരിച്ചിരുന്ന ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിയുകയായിരുന്നു.
ഇടുക്കി ഭാഗത്തേക്ക് പോയ ബസിൽ ഇടിക്കാതെ ഒതുക്കിയതാണ് തോട്ടിൽ പോകാൻ കാരണം.ഈ ഭാഗത്ത് കലുങ്കിനു വീതി കുറവാണ്. പരുക്കേറ്റ ഇവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ഗുരുതര പരീക്കേറ്റ ജിത്തു ആശുപത്രിയിൽ വച്ചു മരണപ്പെടുകയായിരുന്നു.
കാഞ്ഞാർ പോലീസും മൂലമറ്റം ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വി സീബ് എന്ന സൊസൈറ്റിയുടെ വണ്ടിയാണ് സൊസൈറ്റി ആവശ്യത്തിന് പോയി തിരിച്ച് വരുമ്പോഴാണു് അപകടം. 40 അടി താഴ്ച്ചയിലേക്കാണ് വണ്ടിമറിഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.