ഇടുക്കി: ഓപ്പറേഷന് അരിക്കൊമ്പന് നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഈ മാസം 29 വരെ ആനയെ മയക്കുവെടി വയ്ക്കാൻ പാടില്ല. 29ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും. മൃഗസംരക്ഷണ സംഘടന നല്കിയ ഹര്‍ജിയിലാണ് നടപടി. രാത്രി പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഡിവിഷന് ബഞ്ച് ഉത്തരവിട്ടത്.എന്നാൽ ഈ കാലയളവിൽ അരിക്കൊമ്പനെ ട്രാക്ക് ചെയ്യുന്നതിന് വനം വകുപ്പിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.
ശനിയാഴ്ച ഡോ. അരുണ്‍ സക്കറിയുടെ നേതൃത്വത്തില്‍ 71 അംഗ ദൗത്സംഘം ഓപ്പറേഷന് അരിക്കൊമ്പന് നടപ്പിലാക്കാനായിരുന്നു തീരുമാനം. കഴിഞ്ഞ കുറച്ച് നാളുകളായി പ്രദേശത്ത് ഭീതി പടര്‍ത്തുകയാണ് അരിക്കൊമ്പന്. നിരവധി വീടുകളും റേഷന്‍ കടകളും തകര്‍ത്തു.
ഞായറാഴ്ച അരികൊമ്പനെ മയക്കുവെടി വെക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി വനംവകുപ്പ് മുന്നോട്ട് പോകുന്നതിനിടെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.അരിക്കൊമ്പനെ പിടിക്കുന്നതിനായി തെറ്റായ നടപടികളാണ് വനംവകുപ്പ് സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന് ഉന്നതതല യോഗം വിളിച്ചു. നാളെ ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയം വനം സിസിഎഫ് ഓഫീസിലാണ് യോഗം ചേരുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.