തൃശൂർ: ആത്മഹത്യ ചെയ്യാനിറങ്ങിയ യുവതിയെ പിന്തിരിപ്പിച്ച പോലീസുകാർക്ക് അഭിനന്ദന പ്രവാഹം. തൃശൂർ എരുമപ്പെട്ടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടില്‍ വൈകിയെത്തിയ യുവതിയെ ഭർത്താവ് വഴക്ക് പറഞ്ഞതിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്യാനിറങ്ങി പുറപ്പെട്ടത്. ചിട്ടിക്കമ്പനിയിലാണ് യുവതി ജോലി ചെയ്യുന്നത്. ജീവനൊടുക്കാന്‍ റെയില്‍വേ പാളത്തില്‍ ട്രെയിനിനായി കാത്തിരുന്ന യുവതിയെ എരുമപ്പെട്ടി പൊലീസ് സ്റ്റേഷനിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ കൃത്യസമയത്തെ ഇടപെടലില്‍ രക്ഷിച്ചു.
12 വയസുള്ള മകളെ ഒറ്റക്കാക്കി നിങ്ങള്‍ക്ക് എങ്ങനെ മരിക്കാന്‍ തോന്നുന്നുവെന്ന പൊലീസുകാരന്റെ ചോദ്യം കേട്ടതും യുവതി ആശങ്കയിലായി. സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരായ കെ ജി റിജുവും ഡിജോ ജേക്കബുമാണ് കഥയിലെ താരം. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഭർത്താവ് വഴക്ക് പറഞ്ഞതും, യുവതി തന്റെ വാഹനത്തിൽ വീടുവിട്ടിറങ്ങുകയായിരുന്നു. കുറച്ച് കഴിഞ്ഞിട്ടും കാണാതായതോടെ, ഭർത്താവ് ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ അടുത്തതും അന്വേഷിച്ചെത്തി.തുടർന്നാണ് റയിൽവേ പാളത്തിൽ കണ്ടെത്തിയത് വിഷയം പരിഹരിച്ച പോലീസ് യുവതിയെ ഭർത്താവിനും കുടുംബത്തിനുമൊപ്പം അയച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.