പത്താം ക്ലാസ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ പ്രതി കോടതിയിൽനിന്ന് ഓടി രക്ഷപെടാൻ ശ്രമിച്ചു


തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതി കോടതിയിൽനിന്ന് ഓടി രക്ഷപെടാൻ ശ്രമിച്ചു. പത്ത് വർഷം മുമ്പ് വട്ടപ്പാറയിൽ ആര്യ എന്ന പത്താം ക്ലാസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വീരണകാവ് മൊട്ടമൂല ചന്ദ്രാമൂഴി ക്രൈസ്റ്റ്‌ ഭവനില്‍ രാജേഷാണ് കാട്ടാക്കട കോടതിയില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്.

ഇരട്ട ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ രാജേഷിനെ അടുത്തിടെ ഇതരസംസ്ഥാനത്തുനിന്ന് പിടികൂടി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രതി ഓടിരക്ഷപെടാൻ ശ്രമിച്ചത്. എന്നാൽ പൊലീസ് പിന്നാലെ ഓടി രാജേഷിനെ പിടികൂടി.

2020ല്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേക്ക് കൊണ്ടുവന്ന രാജേഷ് അവിടെനിന്ന് കടന്നുകളയുകയായിരുന്നു. രാജേഷിനൊപ്പം രക്ഷപ്പെട്ട പ്രതി ശ്രീനിവാസനെ ദിവസങ്ങള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി. എന്നാൽ രാജേഷിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇയാളെ പിടികൂടാനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. എന്നാൽ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ അടുത്തിടെ കർണാടകത്തിൽനിന്നാണ് രാജേഷിനെ പൊലീസ് പിടികൂടിയത്.

ജയിൽ ചാടി രക്ഷപെട്ടെന്ന കേസിലാണ് രാജേഷിനെ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയത്. കോടതി നടപടികള്‍ ആരംഭിക്കുന്നതിനിടെയാണ് പൊലീസുകാരെ വെട്ടിച്ച്‌ രാജേഷ് കടന്നത്. രാജേഷ് ഓടിയതിന് പിന്നാലെ പൊലീസ് സംഘവും പാഞ്ഞു.അതിനിടെ പ്രതി അഞ്ചുതെങ്ങിന്മൂട് കള്ളുഷാപ്പിനടുത്ത് പണി പാതിവഴിയില്‍ നിലച്ച്‌ കാടുമൂടിയ കെട്ടിടത്തിൽ കയറി ഒളിച്ചു. അവിടെനിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !