പാലക്കാട്: പ്രണയ നൈരാശ്യത്തെ കുറിച്ച് കളിയാക്കിയതിന്റെ ദേഷ്യത്തിൽ യുവാവ് ബന്ധുക്കളെ ചുറ്റിക കൊണ്ട് ആക്രമിച്ചു. ഒറ്റപ്പാലം പഴയ ലക്കിടി സ്വദേശി ബിഷറുൽ ഹാഫിയാണ് ബന്ധുക്കളെ ആക്രമിച്ചത്. സഹോദരന്മാരുടെ ഭാര്യമാർ, സഹോദരി എന്നിവരെയാണ് ബിഷറുൽ ഹാഫി അടിച്ച് പരുക്കേൽപ്പിച്ചത്. പഴയലക്കിടി അകലൂർ വയനാടൻ വീട്ടിൽ 23 കാരിയായ റിൻസീന, 22 കാരിയായ അനീറ, 25 കാരിയായ സക്കീറ, എന്നിവർക്കാണ് പരുക്കേറ്റത്.
ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ഒറ്റപ്പാലം പഴയലക്കിടിയിൽ കുടുംബത്തിലെ ഗർഭിണികളടക്കം മൂന്ന് യുവതികളെയാണ് യുവാവ് ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചത്. പ്രേമനൈരാശ്യത്തെ തുടർന്ന് ബന്ധുക്കൾ കളിയാക്കിയതിന്റെ ദേഷ്യത്തിലായിരുന്നു യുവതികൾക്ക് നേരെയുളള ആക്രമണമെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്. പരുക്കേറ്റ അനീറയുടെയും സക്കീറയുടെയും തലയിൽ തുന്നലുകളുണ്ട്. റിൻസീനയുടെ തലയിലെ പരുക്ക് ഗുരുതരമാണ്.
അനീറയും സക്കീറയും ഗർഭിണികളാണ്. യുവതികൾ ചേർന്ന് ബിഷറുലിനെ പ്രേമം തകർന്നതിന്റെ പേരിൽ കളിയാക്കുകയായിരുന്നു. തുടർന്നുണ്ടായ ദേഷ്യത്തിൽ വീടിന് പുറത്തിരുന്ന ഇരുമ്പ് ചുറ്റിക ഉപയോഗിച്ച് ഇയാൾ ആക്രമിച്ചെന്നാണ് യുവതികൾ പൊലീസിന് നൽകിയ മൊഴി. പരുക്കേറ്റ മൂന്ന് പേരും ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. റിൻസീന തലക്ക് ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റ് രണ്ട് പേർ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.