പാലക്കാട്: പേഴുങ്കരയിൽ നിന്ന് കാണാതായ 17കാരൻ മരിച്ചു. തൃശ്ശൂരിൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി മരിച്ചെന്നാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ചയാണ് അനസിനെ കാണായത്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ അനസ് നേരത്തെ ഇറങ്ങുകയായിരുന്നു. എന്നാൽ ഏറെ വൈകിയും അനസ് തിരിച്ചെത്താതിനെ തുടർന്ന് അന്വേഷണം നടത്തുകയായിരുന്നു.
തുടർന്ന് പൊലീസിൽ പരാതി നൽകുകയും ചെയ്തു. പിന്നീട് ചാവക്കാട് ഭാഗത്തു നിന്ന് അനസിനെ കണ്ടതായി വിവരം ലഭിച്ചിരുന്നു. എന്നാൽ പൊലീസും വീട്ടുകാരും എത്തുന്നതിന് മുൻപേ അനസ് അവിടെ നിന്ന് കടന്ന് കളഞ്ഞിരുന്നു. അനസിന്‍റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ചാവക്കാടുള്ള ഒരു കടയിൽ വിറ്റ് പണം കൈപ്പറ്റിയിരുന്നു. ത്യശ്ശുർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ അനസിനെ കണ്ടെത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.