ഇടുക്കി: കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫിനെതിരെ ഗുരുതര ആരോപണവുമായി എം എം മണി എംഎൽഎ. ഇടുക്കിയിലെ മൂന്ന് സ്കൂളുകൾക്ക് പ്ലസ്ടു അനുവദിക്കാൻ പി ജെ ജോസഫ് കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. സ്കൂളുകൾ ജോസഫിൻറെ പാർട്ടിക്കാർക്ക് പണം നൽകാത്തതിനെ തുടർന്ന് പ്ലസ് ടു നിഷേധിച്ചതായും എം എം മണി ആരോപിക്കുന്നു.
ഇടുക്കിയിൽ നടന്ന ഒരു സ്കൂൾ വാർഷിക യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് എം എം മണിയുടെ ഗുരുതര വെളിപ്പെടുത്തൽ.'വി എസ് അച്ചുതാനന്ദൻ സർക്കാരിൻറെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് പി ജെ ജോസഫ് സ്കൂളുകൾക്ക് പ്ലസ് ടു നിഷേധിച്ചത്. സ്കൂളുകൾ ജോസഫിൻറെ പാർട്ടിക്കാർക്ക് പണം നൽകാത്തതായിരുന്നു പ്ലസ് ടു അനുവദിക്കാത്തതിന് പിന്നിലെ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
ഈ കാലയളവിൽ ഇടുക്കി സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്ന താൻ ഇടപെട്ടതിനെ തുടർന്ന് വി എസിൻറെ നിർദ്ദേശപ്രകാരം സ്കൂളുകൾക്ക് പ്ലസ് ടു അനുവദിക്കുകയായിരുന്നുവെന്നും എം എം മണി വെളിപ്പെടുത്തുന്നു. ചില സ്കൂളുകൾ പി ജെ ജോസഫിന്റെ പാർട്ടിക്ക് പണം നൽകിയതായി തനിക്ക് അറിയാമെന്നും എം എം മണി ആരോപിച്ചു. മന്ത്രിയായിരിക്കെ പാർട്ടിയുടെ പ്രവർത്തനങ്ങൾക്കായി പണം ആവശ്യപ്പെടുകയും ഇത് നൽകാത്തതിനെ തുടർന്ന് ആനുകൂല്യങ്ങൾ നിഷേധിച്ചെന്നുളള ഗുരുതര ആരോപണമാണ് എം എം മണി ഉന്നയിച്ചിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.