പി ജെ ജോസഫിനെതിരെ ഗുരുതര ആരോപണവുമായി എം എം മണി എംഎൽഎ.

ഇടുക്കി: കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫിനെതിരെ ഗുരുതര ആരോപണവുമായി എം എം മണി എംഎൽഎ. ഇടുക്കിയിലെ മൂന്ന് സ്കൂളുകൾക്ക് പ്ലസ്ടു അനുവദിക്കാൻ പി ജെ ജോസഫ് കൈക്കൂലി  ആവശ്യപ്പെട്ടുവെന്നാണ് ആരോപണം. സ്കൂളുകൾ ജോസഫിൻറെ പാർട്ടിക്കാർക്ക് പണം നൽകാത്തതിനെ തുടർന്ന് പ്ലസ് ടു നിഷേധിച്ചതായും എം എം മണി ആരോപിക്കുന്നു.

ഇടുക്കിയിൽ നടന്ന ഒരു സ്കൂൾ വാർഷിക യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് എം എം മണിയുടെ ഗുരുതര വെളിപ്പെടുത്തൽ.'വി എസ് അച്ചുതാനന്ദൻ സർക്കാരിൻറെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് പി ജെ ജോസഫ് സ്കൂളുകൾക്ക് പ്ലസ് ടു നിഷേധിച്ചത്. സ്കൂളുകൾ ജോസഫിൻറെ പാർട്ടിക്കാർക്ക് പണം നൽകാത്തതായിരുന്നു പ്ലസ് ടു അനുവദിക്കാത്തതിന് പിന്നിലെ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

ഈ കാലയളവിൽ ഇടുക്കി സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്ന താൻ ഇടപെട്ടതിനെ തുടർന്ന് വി എസിൻറെ നിർദ്ദേശപ്രകാരം സ്കൂളുകൾക്ക് പ്ലസ് ടു അനുവദിക്കുകയായിരുന്നുവെന്നും എം എം മണി വെളിപ്പെടുത്തുന്നു. ചില സ്കൂളുകൾ പി ജെ ജോസഫിന്റെ പാർട്ടിക്ക് പണം നൽകിയതായി തനിക്ക് അറിയാമെന്നും എം എം മണി ആരോപിച്ചു. മന്ത്രിയായിരിക്കെ പാർട്ടിയുടെ പ്രവർത്തനങ്ങൾക്കായി പണം ആവശ്യപ്പെടുകയും ഇത് നൽകാത്തതിനെ തുടർന്ന് ആനുകൂല്യങ്ങൾ നിഷേധിച്ചെന്നുളള ഗുരുതര ആരോപണമാണ് എം എം മണി ഉന്നയിച്ചിരിക്കുന്നത്.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !