ആലപ്പുഴ: കായംകുളത്ത് ആക്രി വസ്തുക്കൾ ശേഖരിക്കാൻ എന്ന പേരിൽ എത്തി മോഷണം നടത്തിയ അന്ന്യ സംസ്ഥാനക്കാർ പിടിയിൽ. കൊൽക്കത്ത സ്വദേശിയായ നസീം ഖാൻ, ടിങ്കു, ഡൽഹി സ്വദേശികളായ മുഹമ്മദ് ഹാരിഫ്, ഇമ്രാൻ ഖാൻ, ബെംഗളൂരു സ്വദേശി അംജാൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു മോഷണം നടത്തിയത്.
കായംകുളം ജെ ആർ ഇലക്ട്രിക് ഗോഡൗണിൽ നിന്നും അഞ്ച് ലക്ഷം രൂപ വില വരുന്ന ക്യാമറകളും കേബിളുകളുമാണ് മോഷ്ടിച്ചത്. ആക്രി ശേഖരിക്കാനായി ഗോഡൗണിൽ എത്തിയതായിരുന്നു ഒന്നാം പ്രതിയായ നസീം.ഗോഡൗൺ തുറന്നുകിടക്കുന്നത് കണ്ട് നസീം മറ്റു പ്രതികളുമായി വന്ന് മോഷണം നടത്തുകയായിരുന്നു. മോഷ്ടിച്ച വസ്തുക്കൾ ആദിക്കാട്ടുളങ്ങരയിൽ കൊണ്ടുപോയി വിൽക്കുകയും ചെയ്തു. കേബിളിൽ നിന്ന് ചെമ്പ് കമ്പികൾ മാറ്റി കഷ്ണങ്ങൾ ആക്കിയാണ് വില്പന നടത്തിയത്. ഡിവൈഎസ്പി അജയനാഥൻ്റെ നേതൃത്വത്തിൽ സിഐ മുഹമ്മദ് ഷാഫി, എസ്ഐമാരായ ഉദയകുമാർ, വി ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് മോഷണകേസ് പ്രതികളെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.