ജുഡീഷ്യറിയിലെ ആ രഹസ്യം'; നിരവധി വനിതാ ജഡ്ജിമാര്‍ ലൈംഗികാതിക്രമത്തിനിരയാകുന്നു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി അഭിഭാഷക ഇന്ദിര ജയ്‌സിങ്

ന്യൂഡല്‍ഹി: പുരുഷ സഹപ്രവർത്തകരില്‍ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നതായി പരാതിപ്പെട്ട് നിരവധി വനിതാ ജഡ്ജിമാർ തന്നെ സമീപിച്ചിട്ടുണ്ടെന്ന ഗുരുതര വെളിപ്പെടുത്തലുമായി സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിങ്.

ലൈംഗികാതിക്രമം എന്നത് ഇന്ത്യൻ ജുഡീഷ്യറിക്കുള്ളിലെ 'മൂടിവച്ച രഹസ്യമാണെന്നും' ഇതിനെക്കുറിച്ച്‌ സംസാരിക്കാൻ ആരും തയ്യാറാകുന്നില്ലെന്നും അവർ പറഞ്ഞു. 29-ാമത് ഡി.എസ് ബോർക്കർ മെമോറിയല്‍ ലെക്ചറില്‍ സംസാരിക്കുകയായിരുന്നു അവർ.

ജുഡീഷ്യല്‍ സിസ്റ്റത്തില്‍ അന്തർലീനമായുള്ള ശ്രേണീബദ്ധമായ ഘടനയാണ് ഇത്തരം ലൈംഗികാതിക്രമങ്ങള്‍ക്ക് കാരണമെന്ന് അവർ ചൂണ്ടിക്കാട്ടി. ലൈംഗികാതിക്രമം നേരിട്ട ഒരു വനിതാ ജഡ്ജിക്ക് വേണ്ടി താൻ ഹാജരായ സംഭവം അവർ വേദിയില്‍ പങ്കുവെച്ചു. ഒരു പുരുഷ ജഡ്ജിയുടെ 25-ാമത് വിവാഹ വാർഷിക പാർട്ടിയില്‍ പങ്കെടുക്കാനും അവിടെ ഒരു 'ഐറ്റം നമ്പറിന്' ഡാൻസ് ചെയ്യാൻ ആവശ്യപ്പെട്ടു.

 ഇതിന് വിസമ്മതിച്ചതിനെ തുടർന്ന് ആ വനിതാ ജഡ്ജിക്ക് സ്വന്തം ജോലി തന്നെ നഷ്ടപ്പെട്ടു. ഇത്തരം മോശം പ്രവണതകള്‍ 2047-ഓടെ അവസാനിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.

മുതിർന്ന അഭിഭാഷകൻ ഡോ. എസ് മുരളീധറിന്റെ പ്രഭാഷണത്തിന് ശേഷമാണ് ഇന്ദിര ജെയ്‌സിങ് സംസാരിച്ചത്. നീതിന്യായ വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന ജന്മിത്വ-ശ്രേണീബദ്ധമായ രീതികള്‍ക്കെതിരെ ഡോ. മുരളീധറും പ്രതികരിച്ചിരുന്നു. മുതിർന്ന പുരുഷ സഹപ്രവർത്തകരില്‍ നിന്നും വനിതാ ജഡ്ജിമാർ ലൈംഗികാതിക്രമങ്ങള്‍ നേരിടുന്ന സംഭവങ്ങള്‍ വർധിച്ചുവരുന്നതായി അദ്ദേഹവും ചൂണ്ടിക്കാട്ടി.

ഇത്തരം അനീതി നിറഞ്ഞ വ്യവസ്ഥയില്‍ ഇന്ത്യൻ ഭരണഘടനയാണ് തനിക്ക് പ്രതീക്ഷ നല്‍കുന്നതെന്ന് ഇന്ദിര ജെയ്‌സിങ് പറഞ്ഞു. ഭരണഘടനയെ മാറ്റാൻ ശ്രമിക്കുന്നതില്‍ നിന്ന് ഭരണകക്ഷിയെ തടയാൻ പൗരന്മാർക്ക് കഴിയുന്നിടത്തോളം കാലം ഇവിടെ പ്രതീക്ഷയുണ്ട്.

വനിതാ സംവരണവുമായി മണ്ഡല പുനർനിർണയത്തെ ബന്ധിപ്പിക്കുന്നതും, ഒരേ രാജ്യം ഒരേ തിരഞ്ഞെടുപ്പ് എന്ന ആശയവുമെല്ലാം ഇന്ത്യൻ ഭരണഘടനയെ തകർക്കുന്ന നീക്കങ്ങളാണെന്നും ഇന്ദിര ജെയ്‌സിങ് കൂട്ടിച്ചേർത്തു. 

പാർലമെന്റില്‍ പ്രതിപക്ഷത്തിന്റെ പ്രാതിനിധ്യം കുറയ്ക്കുന്നതിനായി രാഷ്ട്രീയ പാർട്ടികളിലെ വിമത വിഭാഗങ്ങള്‍ക്ക് പാർട്ടി ചിഹ്നങ്ങള്‍ നല്‍കുന്ന പ്രവണതകള്‍ക്കെതിരെയും അവർ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !