കൊല്ലം: മരണാനന്തര അവയവദാനത്തിലൂടെ 7 പേർക്ക് ജീവിതത്തിന്റെ വെളിച്ചം പകർന്ന് യുവസൈനികൻ യാത്രയായി. കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി രാഹുല്‍ രാജീവ് (30) ആണ് നാടിന് മാതൃകയായത്
ഓഗസ്റ്റ് മാസത്തില്‍ ഹിമാചല്‍ പ്രദേശില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ രാഹുലിനെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ, മരണാനന്തര അവയവദാനത്തിനായി നേരത്തെ രജിസ്റ്റർ ചെയ്തിരുന്ന രാഹുലിന്റെ ആഗ്രഹം പൂർത്തിയാക്കാൻ വേർപാടിന്റെ വേദനയിലും കുടുംബം സമ്മതം മൂളുകയായിരുന്നു.വൃക്കകള്‍, ഹൃദയവാല്‍വ്, കരള്‍, ചർമ്മം, കോർണിയ എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. വൃക്കകള്‍ പുഷ്പഗിരി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലെ രോഗികള്‍ക്ക്, കരള്‍ കിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്ക്, ഹൃദയവാല്‍വ് ശ്രീചിത്ര തിരുനാള്‍ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക്, ചർമ്മം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രോഗിക്ക്, കോർണിയ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്ക് എന്നിങ്ങനെയാണ് ദാനം ചെയ്തത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.