ന്യുഡൽഹി: ദില്ലിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഔദ്യോഗിക തുടക്കമാകും. രാവിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ചകളും നയതന്ത്ര ചർച്ചകളും നടക്കും.
ഉച്ചയോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ ആഗോള സാമ്പത്തിക സഹകരണം, സുരക്ഷാ വിഷയങ്ങൾ, വ്യാപാര പങ്കാളിത്തം എന്നിവ സംബന്ധിച്ച് തന്ത്രപ്രധാനമായ തീരുമാനങ്ങളുണ്ടാകും. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ന് ഉച്ചയോടെ ദില്ലിയിൽ എത്തിച്ചേരും. നാളെയും ഉച്ചകോടി തുടരുന്നതിനാൽ അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധയോടെയാണ് രാഷ്ട്രീയ നിരീക്ഷകർ ഈ ഉച്ചകോടിയെ ഉറ്റുനോക്കുന്നത്.പ്രസിഡന്റ് ഷീ ജിൻപിങ് ദില്ലിയിൽ എത്താൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് നിർണായക പ്രതികരണവുമായി ഇന്ത്യയിലെ ചൈനീസ് അംബാസഡർ രംഗത്തെത്തി. ഇരുരാജ്യങ്ങളും നല്ല അയൽക്കാരും ഉറ്റ സുഹൃത്തുക്കളുമായി മാറണമെന്നാണ് ചൈന ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളുടെയും ഉന്നത നേതൃത്വം തമ്മിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചകൾ അതിർത്തി തർക്കങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അനുരഞ്ജനത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയാണ് ഈ പ്രസ്താവന നൽകുന്നത്






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.