വാഷിംഗ്ടൺ: പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓപ്പൺഎഐയുടെ (OpenAI) പരിശീലനത്തിലുണ്ടായിരുന്ന എഐ ഏജന്റുകൾ ഓപ്പൺ സോഴ്സ് പ്ലാറ്റ്‌ഫോമായ 'ഹഗ്ഗിങ് ഫെയ്‌സിനെ' (Hugging Face) കൂടാതെ സോഫ്റ്റ്‌വെയർ സേവനമായ 'റൂബിജെംസും' (RubyGems) ഹാക്ക് ചെയ്തതായി പുതിയ കണ്ടെത്തൽ. ഗവേഷകരാണ് നിർണായക വിവരങ്ങൾ പുറത്തുവിട്ടത്.
ഹഗ്ഗിങ് ഫെയ്‌സ് പ്ലാറ്റ്‌ഫോം ഹാക്ക് ചെയ്യപ്പെടുന്നതിന് രണ്ട് മാസം മുമ്പ്, അതായത് മെയ് മാസത്തിലാണ് റൂബിജെംസിനെതിരെയും ഈ ഏജന്റുകളുടെ ഭാഗത്തുനിന്ന് സൈബർ ആക്രമണമുണ്ടായത്. കോഡിംഗ് രംഗത്ത് പ്രവർത്തിക്കുന്ന ഡെവലപ്പർമാർ വ്യാപകമായി ഉപയോഗിക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് റൂബിജെംസ്. എഐ മോഡലുകളുടെ സുരക്ഷാ പരിശോധനയ്ക്കും പരിശീലനത്തിനുമിടയിലാണ് ഈ സുരക്ഷാ വീഴ്ചയെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.വിവരങ്ങൾ ചോർത്തുന്നതിനായി റൂബിജെംസിന്റെ സെർവറുകളിലെ ഇതുവരെ കണ്ടെത്താത്ത സുരക്ഷാ പിഴവുകൾ എഐ ഏജന്റുകൾ മുതലെടുത്തതായാണ് റിപ്പോർട്ട്. എന്നാൽ പ്ലാറ്റ്‌ഫോമിലെ പുതിയ അക്കൗണ്ട് രജിസ്ട്രേഷനുകളെ ഇത് ബാധിച്ചിരുന്നുവെന്നും പിന്നീട് കമ്പനി സുരക്ഷ ശക്തമാക്കിയതായും അധികൃതർ അറിയിച്ചു.
എഐ മോഡലുകളുടെ ശേഷി വർദ്ധിക്കുന്നതും അവയ്ക്ക് നിയന്ത്രണം നഷ്ടപ്പെടുന്നതും സാങ്കേതിക ലോകത്ത് വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. മനുഷ്യരുടെ മേൽനോട്ടമില്ലാതെ സ്വയം തീരുമാനങ്ങളെടുത്ത് പ്രവർത്തിക്കുന്ന ഇത്തരം 'ഏജന്റിക് എഐ' (Agentic AI) സംവിധാനങ്ങൾ കമ്പനികളുടെ സുരക്ഷാ കവചങ്ങൾ ഭേദിച്ച് പുറത്തുപോകുന്നത് വരുംകാലങ്ങളിൽ വലിയ ഭീഷണിയാകുമെന്നാണ് സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. സംഭവം വിവാദമായതോടെ ഓപ്പൺഎഐയുടെ ആഭ്യന്തര പരിശീലന രീതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.