കൊച്ചി: യൂട്യൂബ് ചാനലിലൂടെ സ്ത്രീകളെയും കുട്ടികളെയും അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്ത കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതി അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടിക്ക് സമീപം തൊട്ടിൽപ്പാലം സ്വദേശിനിയായ വടക്കേതിൽ രമ്യ ഷിംജിത്തിനെയാണ് പറവൂർ പൊലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.
കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്തുള്ള ഒരു ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ ഇന്ന് പുലർച്ചെയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുമായി ഇവർ ആദ്യം തർക്കിക്കുകയും വഴങ്ങാതിരിക്കുകയും ചെയ്തു. തുടർന്ന് കോടതിയുടെ അറസ്റ്റ് വാറണ്ട് കാണിച്ചതോടെയാണ് പൊലീസ് കസ്റ്റഡിയിൽ പോകാൻ തയ്യാറായത്.
യൂട്യൂബ് ലൈവ് സെഷനുകളിൽ പങ്കെടുത്ത് സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ട് രമ്യ അതിരൂക്ഷമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്ന നിരവധി വീഡിയോകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ലൈവ് പ്രക്ഷേപണത്തിനിടയിൽ മദ്യം കഴിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇവർക്കെതിരെ നിരവധി പേർ പരാതിയുമായി രംഗത്തെത്തിയിരുന്നുവെന്നും, ഇവരുടെ അതിക്രമങ്ങൾക്കെതിരെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ തൊട്ടിൽപ്പാലത്ത് എത്തി പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നുവെന്നും അധികൃതർ അറിയിച്ചു. പോക്സോ വകുപ്പുകൾക്ക് പുറമെ ഇൻഫർമേഷൻ ടെക്നോളജി (IT) ആക്ടിലെ വിവിധ വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതിയെ എറണാകുളത്തേക്ക് കൊണ്ടുവന്നു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.