ന്യൂഡൽഹി: ആഗോള നയതന്ത്ര രംഗത്ത് ഇന്ത്യയുടെ സ്വാധീനം ഉറപ്പിച്ചുകൊണ്ട് ഡൽഹിയിൽ സമാപിച്ച 18-ാമത് ബ്രിക്സ് ഉച്ചകോടി ചരിത്രപരമായ വിജയമെന്ന് കേന്ദ്ര സർക്കാരും ബിജെപിയും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ഉച്ചകോടി രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായ പുതിയ ഉയരങ്ങളിലെത്തിച്ചതായി ബിജെപി നേതൃത്വം വ്യക്തമാക്കി.
ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ പ്രാധാന്യം വർധിപ്പിക്കുന്നതാണ് ബ്രിക്സ് കൂട്ടായ്മയുടെ തീരുമാനങ്ങളെന്ന് പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ആഗോള സാമ്പത്തിക രംഗത്ത് നിർണായക മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള ഡൽഹി പ്രഖ്യാപനവും, അംഗരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര സഹകരണവും ഇന്ത്യയുടെ നയതന്ത്ര വിജയത്തിന്റെ തെളിവാണെന്ന് കേന്ദ്രം വിലയിരുത്തുന്നു. പ്രതിസന്ധികൾ നിറഞ്ഞ അന്താരാഷ്ട്ര സാഹചര്യത്തിൽ ലോകത്തിന് ശരിയായ ദിശാബോധം നൽകാൻ ഇന്ത്യ10 നേതൃത്വത്തിന് കഴിഞ്ഞതായും ഭരണപക്ഷം അവകാശപ്പെടുന്നു.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.