മോസ്കോ: റഷ്യക്കായി സൈനിക ഡ്രോണുകൾ നിർമിക്കുന്നതിൽ ഉത്തരകൊറിയൻ തൊഴിലാളികളുടെ പങ്കാളിത്തം വ്യാപകമാകുന്നതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അന്താരാഷ്ട്ര ഉപരോധങ്ങൾ മറികടക്കുന്നതിനായി വിദ്യാർത്ഥികളെന്ന വ്യാജേനയാണ് ഉത്തരകൊറിയൻ പൗരന്മാരെ റഷ്യയിൽ ജോലിക്കായി നിയോഗിച്ചിരിക്കുന്നത്.
റഷ്യയുടെ പ്രധാന ഡ്രോൺ നിർമാണ കേന്ദ്രങ്ങളിൽ ഉൾപ്പെടെ ഏകദേശം 25,000-ത്തോളം ഉത്തരകൊറിയൻ പൗരന്മാർ ഇതിനോടകം ജോലി ചെയ്യുന്നുണ്ടെന്നാണ് ബഹുരാഷ്ട്ര ഉപരോധ നിരീക്ഷണ സംഘത്തിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. ടാടാർസ്ഥാനിലെ അലാബുഗയിലുള്ള അസംബ്ലി യൂണിറ്റുകൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ഇവർ സജീവമാണ്.
ഈ തൊഴിൽ ഇടപാടുകളിലൂടെ ലഭിക്കുന്ന കോടിക്കണക്കിന് ഫണ്ട് ഭരണാധികാരി കിം ജോങ് ഉന്നിന്റെ നിയമവിരുദ്ധ ആണവ, മിസൈൽ പദ്ധതികളിലേക്കാണ് ഒഴുകുന്നത്. കഴിഞ്ഞ വർഷം മാത്രം വിദേശത്ത് തൊഴിലെടുത്ത ഉത്തരകൊറിയൻ തൊഴിലാളികളിലൂടെ ഏകദേശം 80 എം.ഡബ്ല്യു (80 കോടി) ഡോളറാണ് കിം ഭരണകൂടം നേടിയത്.
റഷ്യയും ഉത്തരകൊറിയയും തമ്മിലുള്ള നയതന്ത്ര-സൈനിക ബന്ധങ്ങൾ ആയുധക്കൈമാറ്റങ്ങൾക്കും സൈനിക സഹകരണങ്ങൾക്കും അപ്പുറത്തേക്ക് വ്യാവസായിക തൊഴിൽ മേഖലകളിലേക്കും വളരുന്നതിന്റെ പ്രധാന തെളിവായിട്ടാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.