റോം ;മികച്ച ഗവേഷകർക്ക് ലഭിക്കുന്ന മേരി ക്യൂറി ഫെലോഷിപ് സ്വന്തമാക്കി നെല്ലങ്കര സ്വദേശി ആൻ സണ്ണി.
ഒന്നരക്കോടിയോളം രൂപയുടെ ഫെലോഷിപ്പാണ് ലഭിച്ചത്.ഇറ്റലിയിലെ റോമിലുള്ള ക്യുസാനോ യൂണിവേഴ്സിറ്റിയിലാണ് ഗവേഷണത്തിന്റെ ആദ്യഘട്ടം. എല്ലിനെ ബാധിക്കുന്ന വാതരോഗത്തെ നേരിടാൻ ഉപയോഗിക്കുന്ന ബയോസിറാമിക് മേഖലയിലാണ് ആൻ ഗവേഷണം നടത്തുന്നത്.ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള വെങ്കിടേശ്വര കോളജിൽനിന്ന് കെമിസ്ട്രിയിൽ ബിരുദവും വിഐടി വെല്ലൂരിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഷാർജയിൽ എൻജിനീയറായ തൃശൂർ നെല്ലങ്കര സ്വദേശി പനക്കൽ താരു സണ്ണിയുടെയും അഡ്വ. ലിൻഡയുടെയും മകളാണ് ആൻ സണ്ണി.
യൂറോപ്യൻ യൂണിയന്റെ ഗവേഷണ - നൂതനാശയ പദ്ധതിയായ ഹൊറൈസൺ യൂറോപ്പിന്റെ ഭാഗമായി നൽകുന്ന മേരി സ്ക്ലോഡോവ്സ്ക - ക്യൂറി ആക്‌ഷൻസ് (എംഎസ്‌സിഎ) ഗവേഷക ഫെലോഷിപ്പുകളാണ് പൊതുവേ മേരി ക്യൂറി ഫെലോഷിപ് എന്നറിയപ്പെടുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച ഗവേഷകർക്ക് രാജ്യാന്തര തലത്തിൽ ഗവേഷണം നടത്താനും പുതിയ സാങ്കേതികവിദ്യകളും ഗവേഷണരീതികളും വികസിപ്പിക്കാനും അവസരം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഗവേഷകർക്ക് മറ്റൊരു രാജ്യത്തെ സർവകലാശാലയിലോ ഗവേഷണ സ്ഥാപനത്തിലോ പ്രവർത്തിക്കാനും രാജ്യാന്തര ഗവേഷണ പരിചയം നേടാനും ഈ ഫെലോഷിപ് അവസരമൊരുക്കുന്നു. ഗവേഷണച്ചെലവുകൾക്കൊപ്പം ഗവേഷകന്റെ വേതനം, യാത്ര, പരിശീലനം തുടങ്ങിയവയ്ക്കുള്ള ധനസഹായവും പദ്ധതിയുടെ ഭാഗമായി ലഭിക്കാം. ശക്തമായ മത്സരത്തിലൂടെയാണ് ഗവേഷകരെ തിരഞ്ഞെടുക്കുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.