കോഴിക്കോട് ;പബ്ലിക് സർവീസ് കമ്മിഷനെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ പ്രതിരോധിക്കാൻ കമ്മിഷൻ പുറത്തുവിടുന്നത് ഊതിപ്പെരുപ്പിച്ച കണക്കുകളെന്നു വിമർശനം.
നിയമന ശുപാർശയും നിയമനവും രണ്ടാണെന്നിരിക്കെ നിയമന ശുപാർശ നൽകിയവരുടെ മാത്രം കണക്കു പുറത്തുവിടുന്നതിലാണു വിമർശനം. കഴിഞ്ഞ 10 വർഷത്തിനിടെ എത്ര പേർക്കു പിഎസ്‍സി വഴി ജോലി കിട്ടി എന്നതിന്റെ കണക്ക് പുറത്തുവിടണമെന്നാണ് ആവശ്യം.കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 3.16 ലക്ഷം ഉദ്യോഗാർഥികൾക്ക് നിയമന ശുപാർശ നൽകി എന്നാണു പിഎസ്‍സിയുടെ കണക്ക്.ഒരേ ഉദ്യോഗാർഥികൾ തന്നെ പല റാങ്ക് പട്ടികകളിൽ ഉൾപ്പെടുമ്പോൾ അയച്ച പല ശുപാർശകളുടെ എണ്ണം കൂട്ടിയതാണ് ഈ കണക്ക്. ഒരാൾക്ക് ഒരു ജോലിയേ സ്വീകരിക്കാൻ കഴിയൂ എന്നിരിക്കെ എത്ര പേരാണു ജോലിയിൽ പ്രവേശിച്ചത് എന്ന കണക്കു പുറത്തുവരുന്നില്ല.
എൽഡി ക്ലാർക്ക്, സിവിൽ പൊലീസ് ഓഫിസർ, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തുടങ്ങി പ്രധാന തസ്തികകളിൽ ഒരേ ഉദ്യോഗാർഥി ഒന്നിലേറെ റാങ്ക് പട്ടികകളിൽ ഉൾപ്പെടാറുണ്ട്. അങ്ങനെ ഉൾപ്പെട്ട ഒറ്റ ഉദ്യോഗാർഥിക്ക് 4 നിയമന ശുപാർശ പബ്ലിക് സർവീസ് കമ്മിഷൻ അയയ്ക്കുന്നു.
എന്നാൽ ഉദ്യോഗാർഥി ഉയർന്ന ശമ്പളവും ആനുകൂല്യവുമുള്ള ഒറ്റ തസ്തിക മാത്രമാണു തിരഞ്ഞെടുക്കുക. അപ്പോൾ ആ ഉദ്യോഗാർഥിക്കു കിട്ടിയ നിയമന ശുപാർശ– 4, നിയമനം–1. കണക്കിലെ ഈ പൊരുത്തക്കേട് വ്യക്തമാക്കണമെന്നാണ് ഏറെക്കാലമായി ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.